കണ്ണൂർ :ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികളുടെ നടത്തിപ്പിൽ ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഭൂരിഭാഗവും കാട്ടിയത് വലിയവീഴ്ച .സാമ്പത്തികവർഷം അവസാനിക്കാൻ കേവലം രണ്ടമാസം മാത്രം ശേഷിക്കെ 90 ശതമാനത്തിനടുത്ത് പദ്ധതികളും ബാക്കിയാണ്.
ജില്ലാ പ്ലാനിംഗ് കാര്യാലയം തയ്യാറാക്കിയ അവലോകന റിപ്പാർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ ആകെ 11.55 കോടി ചിലവിൽ 342 ശുചിത്വപദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. ഇവയിൽ ഇതുവരെയായി നടപ്പിലാക്കിയത് വെറും 1,29കോടി രൂപയുടെ പദ്ധതികൾ മാത്രമാണ് . 11.19 ശതമാനം മാത്രമാണിത്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കിയിരിക്കെയാണ് പദ്ധതികൾ 90 ശതമാനവും ബാക്കി നിൽക്കുന്നത്. ജില്ലയിലെ 35 ഗ്രാമ പഞ്ചായത്തുകളിലും ഒരൊറ്റ ശുചിത്വ പദ്ധതികൾ പോലും നടപ്പിലാക്കിയിട്ടില്ല.
ജില്ലാ പ്ളാനിംഗ് കമ്മിറ്റിയ്ക്ക് മുന്നിൽ ഈ റിപ്പോർട്ട് എത്തിയിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ പദ്ധതികളോടാണ് തദ്ദേശസ്ഥാപനങ്ങൾ മുഖംതിരിഞ്ഞുനിൽക്കുന്നത്. 35 ഗ്രാമപഞ്ചായത്തുകളിലായി ആകെ 141 പദ്ധതികളാണ് നടപ്പിലാക്കാനുള്ളത്.വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരാണ് ഈ പദ്ധതികൾ നടപ്പിലാക്കേണ്ടത്.
കോളം ശൂന്യമാക്കി തളിപ്പറമ്പ് നഗരസഭ, കൂത്ത്പറമ്പ് ബ്ലോക്ക്
തളിപ്പറമ്പ് നഗരസഭയിലും കൂത്ത്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലും നടപ്പിലാക്കിയ പദ്ധതികളുടെ കോളത്തിൽ ശൂന്യമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് നഗരസഭയ്ക് 3.80കോടി രൂപയുടെ 19 പദ്ധതികളാണ് നടപ്പാക്കേണ്ടത് .കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് 25.06ലക്ഷം രൂപയുടെ മൂന്ന് പദ്ധതികൾ അനുവദിച്ചു .കണ്ണൂർ കോർപ്പറേഷന് 5.69കോടി രൂപയുടെ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.ഇതിൽ 1.47കോടിയുടെ 2.6 ശതമാനം പദ്ധതികൾ നടപ്പിലാക്കി.കോർപറേഷനിൽ.19 പദ്ധതികളാണുള്ളത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിന് അനുവദിച്ച ഫണ്ട് 7.81കോടിയുടെ പദ്ധതിയിൽ 44 ലക്ഷം രൂപയുടെ 5.7 ശതമാനം മാത്രമാണ് നടപ്പിലാക്കിയത്.35 പദ്ധതികളാണ് ജില്ലാപഞ്ചായത്തിനുള്ളത്.
ജില്ലയിൽ
പദ്ധതികൾ 342
പൂർത്തിയായത് 11.19 %
പദ്ധതിത്തുക 11.55 കോടി
ചിലവഴിച്ചത് 1,29.കോടി
ഒരു പദ്ധതിയും നടപ്പാക്കാതെ 35 ഗ്രാമപഞ്ചായത്തുകൾ
മുഴുവൻ നഗരസഭകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |