ചെറുവത്തൂർ: ഭക്ഷ്യവിഷബാധ മൂലം പ്ലസ് വൺ വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ നടപടി കർശനമാക്കി പഞ്ചായത്തും ആരോഗ്യ വകുപ്പും. ഫാസ്റ്റ് ഫുഡ് സെന്ററുകളും ഹോട്ടലുകളും ഭക്ഷ്യ വസ്തുക്കളും എല്ലാ സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും പരിശോധ നടത്തി നിയമ നടപടി സ്വീകരിക്കാൻ തീരുമാനം. ഇന്നലെ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
ലൈസൻസില്ലാത്ത എല്ലാ കടകളും അടച്ചുപൂട്ടുകയും ഫൈൻ അടപ്പിക്കുകയും ചെയ്യും. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും നിരന്തരം പരിശോധന നടത്തും. അതോടൊപ്പം ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ നില പരിശോധിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. കരിവെള്ളൂർ ഇ.വി. സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി പെരളത്തെ ഐ.വി.ദേവാനന്ദ (16) ഷവർമ്മ കഴിച്ച് മരിക്കാനിടയായ സംഭവത്തെ തുടർന്നാണ് അധികൃതരുടെ നടപടി. സംഭവവുമായി ബന്ധപെപട്ട് മൂന്നുപേർ പോലീസ് പിടിയിലായിട്ടുണ്ട്
ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാൾ മരിക്കുകയും നിരവധി പേർ വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ രോഗങ്ങൾ കാരണം വിവിധ ആശുപത്രിയിലായത്. ചെ റുവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയൽ കൂൾ ബാറിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഷി ഗെല്ലയെന്ന ബാക്റ്റീരിയയാണ് അ പകട കാരണമെന്നാണ് ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം ഉണ്ടാക്കുന്നതാണ് ഇറച്ചികളിലേക്കും ആ വഴി ഗുണഭോക്താക്കളിലേക്കും പകരുന്നത്. അതോടൊപ്പം ആരോഗ്യ വകുപ്പിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നാട്ടുകാരിൽ നിന്നും രൂക്ഷ വിമർശനമുയരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |