കണ്ണൂർ: പാസ്പോർട്ട് വെരിഫിക്കേഷനായി കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ പഴയങ്ങാടി എ.എസ്.ഐയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. എ.എസ്.ഐ പി. രമേശനെയാണ് അന്വേഷണ വിധേയമായി സർവിസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തും സംഘവും രമേശനെ അറസ്റ്റു ചെയ്തത്. പുതിയ തെരു സ്വദേശി ശരത് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. പാസ്‌പോർട്ട് വെരിഫിക്കേഷന്റെ ഭാഗമായി സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത് ഇയാൾക്കെതിരെ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഫിനാഫ്തലിൻ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ ശരത്തിന് നൽകുകയും തുടർന്ന് ഇയാൾ അതു കൈപറ്റുമ്പോൾ വേഷം മാറിയെത്തിയ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയുമായിരുന്നു. എ.എസ്.ഐ ഇപ്പോൾ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |