SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 PM IST

ആന മതിൽ വേണം : പ്രതിഷേധവുമായി ആറളം ഫാം

Increase Font Size Decrease Font Size Print Page
aaralam

കണ്ണൂർ: ആന മതിൽ നിർമ്മിക്കണമെന്ന ആവശ്യവുമായി ആറളം ഫാമിലെ താമസക്കാർ പ്രതിഷേധത്തിൽ.കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ നിരന്തരമായ അക്രണത്തെ തുടർന്ന് താമസം മാറ്റേണ്ട സ്ഥിതിയിലാണ് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് അടക്കമുള്ള സമരങ്ങളിലേക്ക് പ്രദേശവാസികൾ എത്തിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസം മുൻപാണ് ചെത്ത് തൊഴിലാളിയും ഫാമിലെ മറ്റൊരു ജീവനക്കാരനും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫാമിൽ ആനമതിലിന് പകരം തൂക്കുമതിൽ മതിയെന്ന് നേരത്തെ വിദഗ്ധസമിതി തീരുമാനിച്ചിരുന്നു. വിദഗ്ദ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൂക്ക് മതിൽ തന്നെ മതിയെന്ന് കോടതിയും നിർദേശിച്ചതോടെയാണ് ഫാമിലെ താമസക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

മൃഗതുല്യമീ ജീവിതം

ആറളത്തുള്ളവരുടെ ഭൂമി വിതരണവും ഇതുവരെ പൂർത്തിയായിട്ടില്ല.125 പേർക്ക് ഇനിയും ഭൂമി കിട്ടാനുണ്ടെന്നാണ് വിവിധ സംഘടനകൾ പറയുന്നത്.3375 കുടുംബങ്ങൾക്കാണ് ആറളത്ത് ഭൂമി കൊടുത്തിട്ടുള്ളത്.നിലവിൽ രണ്ടായിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസം.പട്ടിക ജാതി വികസന വകുപ്പ് 7000 ഏക്കർ ഭൂമി കേന്ദ്രസർക്കാരിൽ നിന്നും വാങ്ങിയാണ് വിതരണം ചെയ്തത്.ഇതിൽ പകുതി അദിവാസികൾക്ക് വിതരണം ചെയ്യാനും ബാക്കി കാർഷികഭൂമിയായി നിലനിർത്തി ഫാമിലെ താമസക്കാർക്ക് തൊഴിൽ നൽകണമെന്ന വ്യവസ്ഥയിലായിരുന്നു കേന്ദ്ര സർക്കാർ ഭൂമി കൈമാറിയത്.

എന്നാൽ ഭൂമി നൽകിയെങ്കിലും ഇവർക്ക് ഇതുവരെ പട്ടയം നൽകിയിട്ടില്ല.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2004 ൽ ആദ്യഘട്ടത്തിൽ 840 പേർക്ക് കൈയ്യവകാശ രേഖ കൊടുത്തിരുന്നു. പിന്നീട് വി.എസ്.അച്ച്യുതാനന്ദന്റെ കാലത്ത് ബാക്കി കുറച്ച് പേർക്കും കൊടുത്തു.എന്നാൽ ചെക്വേരി,കണ്ണവം,പറമ്പുക്കാവ് ,ചെമ്പുക്കാവ് എന്നിവിടങ്ങളിലെ ആയിരം പേർക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. പട്ടയം ഇല്ലാത്തതിനാൽ എല്ലാവിധ സാമ്പത്തിക സഹായവും ഇവർക്ക് നിഷേധിക്കപ്പെടുകയാണ്.

ഫാമിൽ സ്ഥിരമായി താമസിക്കാത്തവരെ കണ്ടെത്തി പകരം താൽപ്പര്യമുള്ളവർക്ക് സൗകര്യമൊരുക്കുന്നതിന് രൂപീകരിച്ച ഏഴംഗ കമ്മറ്റി കൊവിഡിന് ശേഷം പ്രവർത്തനക്ഷമമാകാത്തതും ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.

പ്രതിഷേധം കളക്ടറേറ്റിന് മുന്നിലേക്ക്

ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കുക,ഭൂമിക്ക് പട്ടയം നൽകുക,വന്യ മൃഗ ആക്രമണത്തിൽ നിന്നും ആദിവാസികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ.കെ.എസ് (ആദിവാസി ക്ഷേമ സമിതി)ന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി എം.വി .ജയരാജൻ ഉദ്ഘാടനം ചെയ്തു.എ.കെ.എസ് ജില്ലാ പ്രസിഡന്റ് എൻ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ.സുരേഷ് ബാബു,പി.വി.ഗോപിനാഥ് ,ടി.സി.ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.