തലശ്ശേരി: കടുത്ത ക്ഷാമം നേരിട്ടുകൊണ്ടിരിക്കെ മത്തിച്ചാകരയുണ്ടായത് തലായി തീരത്തെ ആഘോഷത്തിലാഴ്ത്തി.തലായി കടൽ തീരത്ത് നിന്നും 16 കിലോ മീറ്റർ മാത്രം ദൂരത്തിലാണ് മത്തിച്ചാകരയുണ്ടായത്. വിവരം ലഭിച്ചതോടെ 50 ഓളം മീൻപിടുത്ത ബോട്ടുകൾ കൂട്ടത്തോടെ സ്ഥലത്തെത്തി. ട്രോളിംഗിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ സുലഭമായി മത്തി പ്രത്യക്ഷപ്പെട്ടതെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറഞ്ഞു.
കോരിയെടുത്ത് കരയിലെത്തിച്ച മത്തി കിലോവിന് 80 രൂപ നിരക്കിലാണ് ആദ്യം വിൽപന നടത്തിയത്. കൂടുതൽ എത്തിയതോടെ വില 50 ആയി കുറഞ്ഞു. മംഗളൂരു ഭാഗത്തേക്ക് കയറ്റുമതിക്കായി ഫ്രീസർ സജ്ജീകരിച്ച കണ്ടെയ്നർ ലോറികളുമായി ഏജന്റുമാരും രംഗത്തെത്തിയതോടെ തലായി തുറമുഖം ഇന്നലെ കാലത്ത് മുതൽ കൂടുതൽ സജീവമായി. തലായിക്ക് പുറമെ ഗോപാല പേട്ടയിലും മാഹിയിലും മത്തിയുമായി ബോട്ടുകൾ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |