തൃക്കരിപ്പൂർ:മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിൽ ഫൈബർ വെള്ളം മറിഞ്ഞു. വെള്ളത്തിൽ ഉണ്ടായിരുന്ന മൂന്നു തൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു. എഞ്ചിൻ കടലിൻ കാണാതായി. വലിയ പറമ്പിൽ നിന്ന് വ്യാഴാഴ്ച മത്സ്യബന്ധനത്തിനായി കടലിൽ പോയ സുൽത്താൻ വളളമാണ് മറിഞ്ഞ് എഞ്ചിൻ നഷ്ടമായത്. ബോട്ടിലുണ്ടായിരുന്ന മൂന്നു തൊഴിലാളികളും അപകടം കൂടാതെ രക്ഷപ്പെട്ടു. പിന്നീട് തോണി കരക്കെത്തിച്ചെങ്കിലും എൻജിൻ നഷ്ടമായിരുന്നു. 1.70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വള്ളത്തിലുണ്ടായിരുന്ന മീനും നഷ്ടമായി. ഏഴിമലക്ക് പടിഞ്ഞാറ് മാറി 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം നടന്നത്. വലിയ പറമ്പയിലെ എം.ടി.പി.ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |