പയ്യന്നൂർ : രണ്ടായിരത്തി അമ്പതിലെങ്കിലും ലോകത്തിന് കാർബൺ ന്യൂട്രൽ അവസ്ഥയിലേക്ക് തിരിച്ചു പോകാനാവുന്നില്ലെങ്കിൽ ദ്വീപുരാജ്യങ്ങളും ആഫ്രിക്കയും ദക്ഷിണേഷ്യയും കടുത്ത പ്രതിസന്ധിയിലാകുമെന്നു യുനൈറ്റഡ് നാഷൺസ് എൻവിറോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി.) മുൻ ഉപദേഷ്ടാവും ഊർജ്ജ വിദഗ്ദ്ധനും സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് ദേശീയ കോ കൺവീനറുമായ സാഗർ ധാര പറഞ്ഞു.
എടാട്ട് സീക്ക് ഭവനിൽ നടന്ന കാലാവസ്ഥ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും കാലാവസ്ഥാ നീതിക്കുവേണ്ടി ജനമുന്നേറ്റം ശക്തമാകേണ്ടത് അനിവാര്യമാണ്. പ്രകൃതിവിഭവങ്ങൾ ആരുടെയും കുത്തകയല്ലെന്നും ആരും ഉണ്ടാക്കിയതല്ലെന്നും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യുനിവേഴ്സിറ്റി പരിസ്ഥിതി വിഭാഗം തലവൻ പ്രദീപൻ പെരിയാട്ട്, കെ.സഹദേവൻ, കെ.രാമചന്ദ്രൻ, ഡോ: ഡി.സുരേന്ദ്രനാഥ്, സി.രാജൻ, എം. സുൽഫത്ത്, പ്രഭാകരൻ വണ്ണാടിൽ, സി.കെ.വിശ്വനാഥ്, എൻ. സുബ്രഹ്മണ്യൻ, കെ.പി.ചന്ദ്രാഗതൻ , മേരി എബ്രഹാം, കെ.പി. വിനോദ്, സുധീർ നെയ്തൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |