SignIn
Kerala Kaumudi Online
Thursday, 19 September 2024 7.15 PM IST

ജില്ലയിൽ 55 ശതമാനം കടന്ന് സമ്പൂർണ്ണ വാക്സിനേഷൻ

Increase Font Size Decrease Font Size Print Page
camp

# ആദ്യഡോസ് സ്വീകരിക്കാതെ അര ലക്ഷത്തോളം പേർ

കൊല്ലം: ജില്ലയിൽ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 55 ശതമാനം കടന്നു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഡിസംബർ അവസാനത്തോടെ വാക്സിൻ വിതരണം നടത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

നിലവിൽ 93 ശതമാനം പേർ ഒന്നാംഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കിലും 50,000 ത്തോളം പേർ അവശേഷിക്കുന്നുണ്ട്. കൊവിഡ് വന്നവർ, ഗർഭിണികൾ, മറ്റ് ആരോഗ്യപ്രശ്‍നങ്ങളുള്ളവർ, വാക്‌സിനോട് വിമുഖത കാട്ടുന്നവർ എന്നീ വിഭാഗത്തിലുള്ളവരാണ് ഇതിലധികവും. പ്രതിദിനം 500ൽ താഴെ പേർ മാത്രമാണ് ഇപ്പോൾ ഒന്നാം ഡോസ് സ്വീകരിക്കുന്നത്. പ്രതിദിന വാക്സിനേഷൻ 15,000 മുതൽ 20,000വരെയാണ്. പ്രതിവാര, പ്രതിമാസ കണക്കുകൾ മുമ്പുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമല്ല. വാക്സിൻ സ്റ്റോക്കുള്ളതിനാൽ എല്ലാ ദിവസവും വിതരണം നടക്കുന്നുണ്ട്.

സ്‌കൂളുകൾ, സന്നദ്ധ സംഘടനകൾ എന്നിവ കേന്ദ്രീകരിച്ച് നേരത്തെയുണ്ടായിരുന്ന വാക്സിനേഷൻ ക്യാമ്പുകൾ ഇപ്പോൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ താലൂക്ക് ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിലുള്ള കൊവിഡ് ബ്രിഗേഡുകളെ പിരിച്ചുവിട്ടതുകാരണം അവരുടെ ജോലികൾ കൂടി വാക്സിനേഷൻ ജീവനക്കാർ ചെയ്യേണ്ട സ്ഥിതിയുണ്ട്.

# ജില്ലയിലെ വാക്സിനേഷൻ

 ആകെ വിതരണം ചെയ്ത ഡോസുകൾ: 31.04 ലക്ഷം

 ഒന്നാം ഡോസ്: 19.6 ലക്ഷം

 രണ്ടാം ഡോസ്: 11.43 ലക്ഷം

 പുരുഷന്മാർ: 14.26 ലക്ഷം

 സ്ത്രീകൾ: 16.77 ലക്ഷം

 60 വയസിന് മുകളിലുള്ളവർ: 8.78 ലക്ഷം

 45നും 59 നുമിടയിലുള്ളവർ: 9.49 ലക്ഷം

 18നും 44 നുമിടയിലുള്ളവർ: 12.76 ലക്ഷം

 കൊവിഷീൽഡ്: 27.28 ലക്ഷം

 കൊവാക്സിൻ: 3.71 ലക്ഷം

..........................................

വാക്സിൻ ക്ഷാമമില്ലാത്തതിനാൽ എല്ലാദിവസവും വിതരണം നടത്തുന്നുണ്ട്. രണ്ടാം ഡോസ് വാക്സിൻ വിതരണം കൃത്യമായ ഇടവേളയിൽ സ്വീകരിക്കാൻ ആർക്കും വിമുഖതയില്ല

ഡോ. എം.എസ്. അനു,

കൊവിഡ് വാക്സിനേഷൻ

ജില്ലാനോഡൽ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.