SignIn
Kerala Kaumudi Online
Thursday, 19 September 2024 3.27 AM IST

സാർ ബോംബ ലിറ്റിൽ ബോയിയല്ല!

Increase Font Size Decrease Font Size Print Page
bomb

77 വർഷം മുമ്പ് ജപ്പാനിലെ ഹിരോഷിമയിൽ പൊട്ടിത്തെറിച്ച 'ലിറ്റിൽ ബോയ്' ബോംബിനേക്കാളും 3800 മടങ്ങ് ശക്തിയുള്ളതാണ് സാർ ബോംബ. പൊട്ടുന്ന സ്ഥലത്തുനിന്ന് 1000 കിലോമീറ്റർ ദൂരം വരെ ദൃശ്യമാകും. ഏതാണ്ട് 67 കിലോമീറ്റർ ഉയരത്തിലെത്തും പൊട്ടിയ അവശിഷ്ടങ്ങൾ. വീതി ഏതാണ്ട് 95 കിലോ മീറ്ററോളം വ്യാപിക്കും. ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ബോംബുകളിൽ ഏറ്റവും ശക്തൻ.

സാർ ബോംബ ലിറ്റിൽ ബോയിയല്ല!

1961ൽ സോവിയറ്റ് യൂണിയനിലെ നോവയ സെംല്യ ദ്വീപ് സമൂഹത്തിലാണ് ആദ്യമായി 'സാർ ബോംബ" പൊട്ടിത്തെറിച്ചത്. ഏതാണ്ട് 780 കിലോമീറ്റർ ദൂരത്തുള്ള വീടിന്റെ ജനാലകൾ വരെ തകർന്നുവീണു. സാർ ബോംബിന് 27,000 കിലോഗ്രാം ഭാരവും എട്ടുമി റ്റർ നീളവും ഏകദേശം രണ്ടുമീറ്റർ അല്ലെങ്കിൽ 6 അടിയിൽ കൂടുതൽ വ്യാസവും ഉണ്ടായിരുന്നു.

വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ചാണ് ബോംബ് വലിച്ചെറിഞ്ഞ്. വായുവിൽ വച്ച് തന്നെ പൊട്ടിത്തെറിച്ചു. സാർ ബോംബ ആദ്യം പൊട്ടിച്ചപ്പോൾ റേഡിയോ ആക്ടീവ് മലിനീകരണം കുറയ്ക്കാൻ യുറേനിയം 238 ഉപയോഗിച്ചിരുന്നില്ല. ഇതും ചേർത്തുള്ള സാർ ബോംബ പൊട്ടിയാൽ വർഷങ്ങൾ കഴിഞ്ഞ് ജനിക്കുന്ന കുട്ടികൾക്ക് പോലും അംഗഭംഗം വരാം. ഇതിനുശേഷമാണ് ആണവ പരീക്ഷണ നിരോധന ഉടമ്പടി നടപ്പിലാക്കിയത്.

സാർ ബോംബ മാതൃകയിലുള്ള ആയുധം ആരും പൊട്ടിക്കില്ലെന്ന് ഉടമ്പടിയിലൂടെ ഉറപ്പാക്കി. എന്നാൽ ഇപ്പോൾ സാർ ബോംബയേക്കാൾ ഇരട്ടി ശക്തിയുള്ള മാരകായുധങ്ങൾ റഷ്യയുടെ പക്കലുണ്ട്.

സർ ബോംബയ്ക്ക് മുമ്പ്

അണുബോംബ്, ഹൈഡ്രജൻ ബോംബ്, ന്യൂട്രോൺ ബോംബ്, കൊബാൾട്ട് ബോംബ്, ചാവേർ ബോംബ്, കാർബോംബ്, ദുർഗന്ധം വമിക്കുന്ന ബോംബ് തുടങ്ങി ഏതാണ്ട് 44 ൽ പരം ബോംബുകളുണ്ട്. ഇവരുടെ ഭാരം 45 കിലോഗ്രാം മുതൽ 10,000 കിലോഗ്രാം വരെയാണ്. ഹിരോഷിമയിലിട്ട 'ലിറ്റിൽ ബോയി'യേക്കാൾ മൂന്നുമടങ്ങ് ശക്തിയുള്ള ന്യൂക്ലിയർ ആയുധമാണ് ഇന്ത്യ പോക്രാനിലും 'ചിരിക്കുന്ന ബുദ്ധനിലൂടെയും പരീക്ഷിച്ചത്. ഇതിനേക്കാൾ ശക്തികുറഞ്ഞത് പാകിസ്ഥാന്റെ പക്കലുമുണ്ട്. ശക്തിയേറിയ ന്യൂക്ലിയർ ആയുധങ്ങൾ അമേരിക്ക, ചൈന, ഇംഗ്ലണ്ട്, ഇസ്രയേൽ, നോർത്ത് കൊറിയ എന്നിവരുടെ പക്കലുണ്ട്.

റഷ്യയുടെ പക്കലുള്ള സാർ ബോംബയാണ് ഏറ്റവും ശക്തൻ. 1945ൽ അമേരിക്ക ഇതിന്റെ നിർമ്മാണം ആരംഭിച്ചു. 1949ൽ സോവിയറ്റ് യൂണിയൻ അമേരിക്ക നിർമ്മിച്ച ബോംബിനേക്കാളും കൂടുതൽ ശക്തിയുള്ളത് നിർമ്മിച്ചു. 1952ൽ ഇംഗ്ലണ്ടും. ജനിക്കാനിരിക്കുന്ന കുട്ടികളെ ഓർത്തെങ്കിലും അവർ ഒരിടത്തും ഇവ പ്രയോഗിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.

ഡോ. വി​വേ​കാ​ന​ന്ദൻ പി. ക​ട​വൂർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.