കൊട്ടാരക്കര: ഉമ്മന്നൂർ വിലങ്ങറ പിണറ്റിൻമുകളിൽ തടിമില്ല് പൂർണമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നാണ് പ്രാഥമിക വിവരം. തേക്കും ഈട്ടിയും അടക്കമുള്ള തടികളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. റിട്ട. പ്രൊഫസർ മേലേവിള പുത്തൻവീട്ടിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള തടിമില്ലാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വലിയ തോതിൽ തീ ഉയർന്നതോടെയാണ് സമീപവാസികൾ വിവരം അറിയുന്നത്. അപ്പോഴേക്കും മില്ലിലെ തടികൾ പകുതിയോളം കത്തി നശിച്ചിരുന്നു. പത്തനാപുരം, കൊട്ടാരക്കര, കുണ്ടറ ഫയർ സ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. യന്ത്രങ്ങൾ പൂർണമായി കത്തിനശിച്ചു. ആളപായമോ മറ്റപകടങ്ങളോ ഇല്ല. പൊലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ സജീവമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |