കണ്ണടച്ച് ജില്ലാ ഭരണകൂടവും
കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഡി.ടി.പി.സി അടക്കമുള്ള ഏജൻസികളുടെയും പിടിപ്പുകേടിൽ ജില്ലയുടെ ടൂറിസം സ്വപ്നങ്ങൾ തകരുന്നു.
എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ഓരോ ടൂറിസം കേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധയിലേക്ക് പോലും ജില്ലയിൽ നിന്ന് കാര്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടില്ല.
തദ്ദേശീയമായി ടൂറിസം സ്പോട്ടുകൾ ഉയരുമ്പോൾ ഇടപെടൽ നടത്തി വകുപ്പിന്റെ നിയന്ത്രണത്തിലാക്കി പ്രവർത്തിപ്പിക്കുന്നതിന് പകരം ഇല്ലാതാക്കുന്ന സമീപനമാണ് ജില്ലയിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. നിരവധി സഞ്ചാരികളെത്തിയിരുന്ന പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്ത് ഇതിനുദാഹരണമാണ്. ഇവിടെ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ട് നാലുമാസത്തോളമായി. ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയവർ അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി നൽകാനും ജില്ലാ ഭരണകൂടത്തിനാകുന്നില്ല. കഴിഞ്ഞയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് വിലക്ക് നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബോട്ടുടമ പ്രതിനിധിക്ക് ഉറപ്പ് നൽകിയെങ്കിലും ജില്ലയിലെ വകുപ്പ് തല ഉദ്യോഗസ്ഥർ ഇതിനെതിരെ മുഖം തിരിക്കുകയാണ്.
ഉയരുന്ന ആരോപണങ്ങൾ
1. ജില്ലയിലെ ടൂറിസം നിയന്ത്രിക്കുന്നത് അന്യജില്ലകളിലെ ടൂർ ഓപ്പറേറ്റർമാരെന്ന്
2. തീരുമാനങ്ങൾ വൈകിപ്പിക്കുന്നത് ആലപ്പുഴയിലെ ചിലർ
3. ഡി.ടി.പി.സിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനങ്ങൾ നടപ്പാക്കാനാകുന്നില്ല
4. ഡി.ടി.പി.സി ഓഫീസിന് മുന്നിൽ നശിക്കുന്നത് കോടികളുടെ ഹൗസ് ബോട്ടുകൾ
5. കിഴക്കൻ മേഖലയിലെ ടൂറിസത്തിനും അവഗണന
7. തെന്മല ഇക്കോ ടൂറിസത്തിൽ പുതിയ പദ്ധതികളില്ല
അവഗണനയിൽ തകരുന്ന സ്ഥലങ്ങൾ
സാമ്പ്രാണിക്കോടി തുരുത്ത്
മൺറോത്തുരുത്ത്
തങ്കശേരി ഡച്ച് കോട്ട
പരവൂർ കായൽ
കൊല്ലം തോട്
തിരുമുല്ലവാരം ബീച്ച്
അഴീക്കൽ ബീച്ച്
കാപ്പിൽ ബീച്ച്
ടൂറിസം വികസനത്തിന് സർക്കാർ പണം അനുവദിച്ചിട്ടും ഒന്നുപോലും നടപ്പാക്കാൻ കഴിയാത്ത ഇടങ്ങൾ ജില്ലയിലുണ്ട്. മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളൊന്നും ജില്ലയിലെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
ടൂറിസം മേഖലയിലെ തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |