പാലാ : നിഥിനാമോൾ കൊലക്കേസിലെ പ്രതി അഭിഷേക് ബൈജുവിനെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ പാലാ ഡിവൈ.എസ്.പി. ഷാജു ജോസ്, സി.ഐ കെ.പി. ടോംസൺ എന്നിവരുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി കൂത്താട്ടുകുളത്താണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് വാങ്ങിയ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. അഭിഷേക് ബ്ലേഡ് വാങ്ങിയ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. തുടർന്ന് ഇയാളുടെ മാതാപിതാക്കൾ, സമീപവാസികൾ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിയെ വിശദമായി പരിശോധിക്കും. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന്റെ കൈയുടെ ബലപരിശോധന പ്രത്യേകമായി നടത്തും. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടിയിരിക്കുന്നത്. പരമാവധി തെളിവുകൾശേഖരിച്ച് ശാസ്ത്രീയമായ കുറ്റാന്വേഷണത്തിലൂടെ, ക്രൂരകൃത്യത്തിന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് ഡിവൈ.എസ്.പി ഷാജു ജോസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |