മൂന്നാർ: കാപ്പിസ്റ്റോർ മേഖലയിലെ 12 ഏക്കറിൽ പുലി ചത്തത് വിഷം ഉള്ളിൽ ചെന്നെന്ന് സംശയം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് വനാതിർത്തിക്ക് സമീപം എട്ടുവയസുള്ള പെൺ പുലിയെ ചത്തനിലയിൽ തോട്ടം തൊഴിലാളികൾ കണ്ടത്. ചത്തപുലിയെ നാഷണൽ ടൈഗർ കൺസർവേഷൻ ആക്ട് പ്രകാരം നാഷണൽ ടൈഗർ കൺസർവേഷൻ കമ്മിറ്റി നോമിനി മാത്യു തോമസ്, എസ്.പി.സി.എ അംഗം മോഹൻ, നോൺ എൻ.ജി.ഒ അംഗം സെന്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാർഷൽ പീറ്റർ, മൂന്നാർ പഞ്ചായത്ത് അംഗം സ്റ്റീഫൻ, പെരിയാർ ടൈഗർ റിസർവ് വെറ്ററിനറി ഡോക്ടർ അനുരാജ്, മൂന്നാർ വെറ്ററിനറി പോളിക്ലിനിക് ഡോക്ടർ രാജൻ, വൈൽഡ് ലൈഫ് വാർഡൻ എസ്. വിനോദ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ രാജു കെ. ഫ്രാൻസിസ്, റേഞ്ച് ഓഫീസർ എസ്. ഹരീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി ദഹിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |