കോട്ടയം: മാദ്ധ്യമ ധർമം മാദ്ധ്യമ വ്യവസായമായി മാറിയതിനൊപ്പം ചില മാദ്ധ്യമങ്ങൾ വർഗീയവത്ക്കരണവും നടത്തുകയാണെന്ന് നിയമസഭാ സ്പീക്കർ എം. ബി രാജേഷ് അഭിപ്രായപ്പെട്ടു. കോട്ടയം പ്രസ്ക്ലബ്ബ് സുവർണ ജൂബിലി ആഘോഷം പ്രസ്ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ .
ജനപക്ഷത്ത് നിൽക്കുന്നതിനൊപ്പം വസ്തു നിഷ്ടമായികാര്യങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് മാദ്ധ്യമങ്ങളുടെ കടമ. വസ്തുതകളും ജനങ്ങളും തമ്മിലുള്ള മദ്ധ്യസ്ഥതയാണ് മാദ്ധ്യമങ്ങൾ ലക്ഷ്യമിടേണ്ടത്. വർത്തമാന കാലഘട്ടത്തിൽ ഇത് പലപ്പോഴും നിറവേറ്റപ്പെടാതെ പോകുന്നുവെന്ന വസ്തുത നിലനിൽക്കുന്നു . ഇക്കാര്യത്തിൽ മാദ്ധ്യങ്ങൾ ആത്മപരിശോധന നടത്തണം. മാദ്ധ്യമ തലസ്ഥാനവും അക്ഷര നഗരിയുമായ കോട്ടയത്തെ പ്രസ്ക്ലബ്ബ് വലിയ സാംസ്കാരിക സ്ഥാപനമായി വളർന്നാണ് അരനൂറ്റാണ്ട് പിന്നിട്ടത്. പ്രസ് ക്ലബ്ബ് കെട്ടിപ്പടുക്കാൻ പ്രവർത്തിച്ച മുൻകാല സാരഥികൾക്ക് നന്ദി പറയണമെന്നും സ്പീക്കർ ഓർമിപ്പിച്ചു. സുവർണ ജൂബിലി ഡയറക്ടറി സഹകരണ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ , നഗരസഭ ആക്ടിംഗ് ചെയർമാൻ ബി.ഗോപകുമാർ, ജോസ് പനച്ചിപ്പുറം, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി റജി, സംസ്ഥാന സെക്രട്ടറി ടി.പി പ്രശാന്ത് , കോട്ടയം പ്രസ്ക്ലബ്ബ് സെക്രട്ടറി എസ്. സനൽകുമാർ, ട്രഷറർ ദിലീപ് പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |