SignIn
Kerala Kaumudi Online
Thursday, 19 September 2024 4.02 AM IST

മഴയിൽ കുതിർന്ന് പഴ വിപണിയും !

Increase Font Size Decrease Font Size Print Page
fruts-1

ചങ്ങനശേരി : തോരാമഴ പഴവിപണിയെയും തളർത്തി. പഴങ്ങൾ കൂടുതൽ വിറ്റഴിഞ്ഞു പോയിരുന്ന സമയമായിട്ടും കച്ചവടം തീരെയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ആപ്പിളിന്റെ സീസൺ ആയിട്ടും ഇതുവരെ ഉണർവായിട്ടില്ല. ഇന്ധന വില വർദ്ധനവും അന്യസംസ്ഥാനങ്ങളിലെ മഴയും പ്രളയവുമാണ് കച്ചവടത്തെ ബാധിച്ചത്. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട നിരവധിപ്പേരാണ് പുതുജീവിതമാർഗമായി പഴം വിപണി തിരഞ്ഞെടുത്തത്. കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ പഴങ്ങളാണ് പാതയോരങ്ങളിൽ വിറ്റഴിക്കുന്നത്. മുന്തിരിങ്ങ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയവയാണ് കൂടുതലായി വിൽക്കുന്നത്. കടകളിൽ കച്ചവടം കുറവായതിനാൽ വ്യാപാരികൾ വില കുറച്ച് വിൽക്കുകയാണ്.

വിലയിങ്ങനെ

ആപ്പിൾ : 80,100, 120
ഓറഞ്ച് : രണ്ട് കിലോ 100

പേരയ്ക്ക് : 140

മുന്തിരി : 100

മഴ മൂലം, കച്ചവടം വളരെ കുറവാണ്. വില്പനയ്ക്കായി എടുക്കുന്ന പഴങ്ങൾ, നശിച്ചുപോകാതിരിക്കുന്നതിനായി വില കുറച്ച് വിൽക്കേണ്ട സ്ഥിതിയാണ്.

സജി വ്യാപാരി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.