കോട്ടയം: ഇന്ത്യൻ ആപ്പിളിന്റെ സീസൺ അവസാനിക്കാറായതോടെ ഇറക്കുമതി ആപ്പിൾ വിപണി പിടിക്കുന്നു. കാശ്മീർ, ഡൽഹി, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യൻ ആപ്പിളുകൾ എത്തുന്നത്. സെപ്തംബർ മാസത്തിൽ ആരംഭിക്കുന്ന ഇന്ത്യൻ ആപ്പിളിന്റെ സീസൺ ഡിസംബർ ആദ്യവാരത്തോടെ തീരും. സീസൺ തീരാറായതോടെ, ഇവയുടെ വില കൂടി നിൽക്കുകയാണ്.
ഇറക്കുമതി ആപ്പിളാണ് ജില്ലയിൽ കൂടുതലായി വിപണിയിലുള്ളത്. ഇന്ത്യൻ ആപ്പിളിനേക്കാൾ ഇംപോർട്ടഡ് ആപ്പിളിന് വില കൂടുതലാണ് .
ഇറ്റലി, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇവ എത്തുന്നത്. വരുംമാസങ്ങളിൽ യു എസ് എ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവയും വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ക്വെർസെറ്റിൻ, കാറ്റെച്ചിൻ, ക്ലോറോജെനിക, ആന്റിഓക്‌സിഡന്റ് സസ്യ സംയുക്തങ്ങളാൽ സമ്പന്നമാണ് ആപ്പിൾ.
ഇന്ധന വില വർദ്ധന ആപ്പിളിന്റെ വിലയിലും വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. വലിപ്പം കുറഞ്ഞ അമരി ആപ്പിളാണ് ഇപ്പോൾ വിപണിയിൽ സജീവം. വില കുറവാണെന്നതാണ് ഇതിന്റെ ആകർഷണീയത.
വില നിലവാരം
ഇന്ത്യൻ:
കാശ്മീർ ആപ്പിൾ :140 രൂപ,
ഹിമാചൽ അമരി: 120 രൂപ,
ഇപോർട്ടഡ്:
ഇറ്റാലിയൻ 220,
ചില്ലി ആപ്പിൾ 220,
ആരോഗ്യദായകം
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിറുത്തുന്നു.
ദഹന പ്രക്രിയ മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം കാക്കും.
ഹൃദയാഘാതം, പക്ഷാഘാതം, ആസ്ത്മ, ക്യാൻസർ, പ്രമേഹം കുറയ്ക്കും
പല്ലുകളുടെ സംരക്ഷിക്കും, വിശപ്പ് അകറ്റും, ശരീരഭാരം കുറയ്ക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |