കോട്ടയം : സ്പെഷ്യൽ ഓഫീസുകൾക്ക് സർക്കാർ തുടർച്ചാനുമതി നൽകാത്തതിനാൽ 125 ലേറെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അസിസ്റ്റന്റ് ഡയറക്ടർ സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് (റീസർവേ) കോട്ടയം, അസിസ്റ്റൽ് ഡയറക്ടർ സർവേ ആൻഡ് ലാൻഡ് റെക്കാഡ്സ് (മാപ്പിംഗ്) കോട്ടയം, ടോറൻസ് ഓഫീസ് കോട്ടയം, വൈക്കം, വൈക്കം (2) പാലാ എന്നീ റീസർവേ സൂപ്രണ്ട് ഓഫീസുകൾ, ഹെഡ് സർവേയർ ഓഫീസ് തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഫെബ്രുവരി മാസത്തെ ശമ്പളം നൽകുന്നത് ട്രഷറി തടഞ്ഞത്. തങ്ങളുടേതല്ലാത്ത കുറ്റം ചുമത്തി ശമ്പളം നിഷേധിച്ചതിനാൽ ഒരാളുടെ മാത്രം ശമ്പളം കൊണ്ട് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ ബുദ്ധി മുട്ടിലായി. ഓരോ പ്രത്യേക ആവശ്യത്തിനായി രൂപീകരിച്ചിട്ടുള്ളതാണ് സ്പെഷ്യൽ ഓഫീസുകൾ. മറ്റു ജില്ലകളിൽ അനുമതി നൽകിയിട്ടുണ്ട്.
അദ്ധ്വാനം പതിന്മടങ്ങ്
ശമ്പളമില്ലെങ്കിലും പണിയ്ക്ക് ഒരു കുറവില്ല. റീ സർവേയുമായി ബന്ധപ്പെട്ട ജോലികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. സ്പെഷ്യൽ ഓഫീസുകൾ തുടർന്ന് പ്രവർത്തിക്കാൻ സർക്കാരിന് താത്പര്യമില്ലെങ്കിൽ കൃത്യമായി ശമ്പളം ലഭിക്കുന്നതിന് തങ്ങളെ മറ്റു ഓഫീസുകളിലേക്ക് പുനർ വിന്യസിക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |