കോട്ടയം . കടലാസ് വിലവർദ്ധനവിനെ തുടർന്ന് അച്ചടിസ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കടലാസിന്റെ വിലയിൽ 25 ശതമാനത്തോളം വർദ്ധനവുണ്ടായതാണ് നോട്ടുബുക്ക് നിർമ്മാണകേന്ദ്രങ്ങളെയും, അച്ചടിവ്യവസായത്തെയും പ്രതിസന്ധിയിലാഴ്ത്തിയത്. കിലോയ്ക്ക് 65 രൂപ ഉണ്ടായിരുന്ന കടലാസിന്റെ വില 80 രൂപവരെയായി വർദ്ധിച്ചു. വിവിധയിനം കടലാസുകളുടെ ദൗർലഭ്യവും പ്രതികൂലമായി ബാധിക്കുന്നു. പ്രളയവും, കൊവിഡും മൂലം കഴിഞ്ഞ രണ്ടുവർഷമായി അച്ചടി സ്ഥാപനങ്ങൾ സ്തംഭനാവസ്ഥയിലായിരുന്നു. വീണ്ടും പ്രവർത്തനക്ഷമമാകാൻ തുടങ്ങിയ സമയത്താണ് കടലാസ് നിർമ്മാണ കമ്പനികൾ അടിക്കടി വിലവർദ്ധിപ്പിക്കുന്നത്. വലുതും ചെറുതുമായ 300 ലേറെ സ്ഥാപനങ്ങളെ പ്രളയവും, കോവിഡും സാരമായി ബാധിച്ചു. ഇവയിൽ ഭൂരിപക്ഷവും ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ല.
500 കോടിയുടെ നഷ്ടം.
കഴിഞ്ഞ മൂന്നുവർഷമായി പേപ്പർ അധിഷ്ഠിത വ്യവസായത്തിന് 500 കോടിയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കടലാസിനു പുറമെ മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയും വർദ്ധിച്ചു. തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര മുതലായ അയൽസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ കടലാസും മറ്റ് അസംസ്‌കൃത വസ്തുക്കളും എത്തുന്നത്.
നോട്ടുബുക്ക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലാലി ഇളപ്പുങ്കലിന്റെ ആവശ്യം.
കടലാസിന്റെ വിലവർദ്ധനവും, അന്യസംസ്ഥാനങ്ങളിലെ വൻകിട കമ്പനികളുടെ കേരളവിപണിയിലെ ഇടപെടലും നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |