കോട്ടയം . കൊവിഡ് പ്രതിസന്ധികളെയും പ്രളയക്കെടുതിയെയും അതിജീവിച്ച് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 92.10 ശതമാനം തുക ചെലവഴിച്ച് സംസ്ഥാനതലത്തിൽ മൂന്നാമതെത്തി. ലഭിച്ച 340.31കോടി രൂപയിൽ 313.43 കോടി രൂപ ചെലവഴിച്ചു. ലഭിച്ച ഫണ്ടിൽ 92.45% ചെലവഴിച്ച് ജില്ലാപഞ്ചായത്തിന് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനമുണ്ട്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ 95.17 ശതമാനം തുക ചെലവഴിച്ച് നാലാം സ്ഥാനവും പഞ്ചായത്തുകൾ 93.56 ശതമാനം തുക ചെലവഴിച്ച് ഏഴാം സ്ഥാനവും നഗരസഭകൾ 83.69 ശതമാനം ചെലവഴിച്ച് ഒൻപതാംസ്ഥാനവുംനേടി. ജില്ലയിൽ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളും 21 പഞ്ചായത്തുകളും 100 ശതമാനം തുക ചെലവഴിച്ചു. വാഴൂർബ്ലോക്ക് പദ്ധതിത്തുക വിനിയോഗത്തിൽ സംസ്ഥാനതലത്തിൽ പതിമൂന്നാം സ്ഥാനത്തെത്തി. പഞ്ചായത്തുകളിൽ കുമരകം സംസ്ഥാനതലത്തിൽ പത്താമതെത്തി.
ജില്ലാതലത്തിൽ 92.47 ശതമാനം തുക ചെലവഴിച്ച വൈക്കം നഗരസഭ ഒന്നാംസ്ഥാനത്തും, 88.81 ശതമാനം ചെലവഴിച്ച പാലാ നഗരസഭ രണ്ടാംസ്ഥാനത്തുമെത്തി. 32 പഞ്ചായത്തുകളും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളും പാലാ നഗരസഭയും പൊതുവിഭാഗം ഫണ്ട് നൂറുശതമാനവും ചെലവഴിച്ചു. 26 പഞ്ചായത്തുകളും ആറുബ്ലോക്ക് പഞ്ചായത്തുകളും വൈക്കം നഗരസഭയുംകേന്ദ്ര ധനകാര്യ കമ്മീഷന്റെ വിഹിതം മുഴുവനായി ചെലവഴിച്ചു. പ്രത്യേകഘടക പദ്ധതി വിഭാഗത്തിൽ 34 പഞ്ചായത്തുകളും നാലുബ്ലോക്കുകളും നൂറു ശതമാനം തുക വിനിയോഗിച്ചു. ട്രൈബൽ സബ് പ്ലാൻ വിഭാഗത്തിൽ 26 പഞ്ചായത്തുകളും 11ബ്ലോക്കുകളും ഏറ്റുമാനൂർ നഗരസഭയും നൂറുശതമാനം തുകയും ചെലവഴിച്ചു.
നൂറുതികച്ച ബ്ളോക്കുകൾ.
വാഴൂർ, പാമ്പാടി, ഈരാറ്റുപേട്ട, മാടപ്പള്ളി, ളാലം
പഞ്ചായത്തുകൾ.
കുമരകം, വെച്ചൂർ, ഞീഴൂർ, മരങ്ങാട്ടുപള്ളി, മീനച്ചിൽ, കങ്ങഴ, മണിമല, കല്ലറ, തീക്കോയി, നെടുങ്കുന്നം, വിജയപുരം, കിടങ്ങൂർ, പൂഞ്ഞാർ തെക്കേക്കര, മീനടം, വെള്ളാവൂർ, കൊഴുവനാൽ, കരൂർ, എലിക്കുളം, വെളിയന്നൂർ, തലപ്പലം, മറവന്തുരുത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |