കോട്ടയം. കഴിഞ്ഞ ദിവസം പുലർച്ചെ വാഴൂരിനെ തരിപ്പണമാക്കിയ കാറ്റിൽ നഷ്ടമായത് 47.24 ലക്ഷം രൂപയുടെ കൃഷി. പ്രാഥമിക കണക്ക് അനുസരിച്ച് 16.8 ഏക്കറിലായി 195 കർഷകർക്കാണ് നഷ്ടമുണ്ടായത്.
നഷ്ടം കൂടുതലും റബർകർഷകർക്കാണ്. 100 കർഷകരുടെ 2125 റബർ മരങ്ങൾ നശിച്ചു. ഈ ഇനത്തിൽ മാത്രം 40.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച പുലർച്ചെ മഴയ്‌ക്കൊപ്പം ആഞ്ഞു വീശിയ കാറ്റാണ് വാഴൂരിൽ കനത്ത നാശം വിതച്ചത്. വിശദമായ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ നഷ്ടം വർദ്ധിക്കും.
നഷ്ടമിങ്ങനെ.
റബർ - 40.62 ലക്ഷം.
തെങ്ങ്- 200000.
കിഴങ്ങുവർഗം- 22500.
കൊക്കോ- 10500.
പച്ചക്കറി -8800.
ജാതി- 70000.
വാഴ- 3.5 ലക്ഷം.
കർഷകനായ ജോസഫ് പറയുന്നു.
കപ്പ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗ കൃഷികളുടെയൊന്നും കണക്കെടുപ്പ് സമഗ്രമല്ല. മാത്രമല്ല, പലയിടങ്ങളിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |