SignIn
Kerala Kaumudi Online
Thursday, 19 September 2024 5.38 AM IST

കാറ്റെ‌ടുത്തത് അരക്കോടിയുടെ കൃഷി.

Increase Font Size Decrease Font Size Print Page
agri

കോട്ടയം. കഴിഞ്ഞ ദിവസം പുലർച്ചെ വാഴൂരിനെ തരിപ്പണമാക്കിയ കാറ്റിൽ നഷ്ടമായത് 47.24 ലക്ഷം രൂപയുടെ കൃഷി. പ്രാഥമിക കണക്ക് അനുസരിച്ച് 16.8 ഏക്കറിലായി 195 കർഷകർക്കാണ് നഷ്ടമുണ്ടായത്.

നഷ്ടം കൂടുതലും റബർകർഷകർക്കാണ്. 100 കർഷകരുടെ 2125 റബർ മരങ്ങൾ നശിച്ചു. ഈ ഇനത്തിൽ മാത്രം 40.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച പുലർച്ചെ മഴയ്‌ക്കൊപ്പം ആഞ്ഞു വീശിയ കാറ്റാണ് വാഴൂരിൽ കനത്ത നാശം വിതച്ചത്. വിശദമായ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ നഷ്ടം വർദ്ധിക്കും.

നഷ്ടമിങ്ങനെ.

റബർ - 40.62 ലക്ഷം.
തെങ്ങ്- 200000.
കിഴങ്ങുവർഗം- 22500.
കൊക്കോ- 10500.
പച്ചക്കറി -8800.
ജാതി- 70000.
വാഴ- 3.5 ലക്ഷം.

കർഷകനായ ജോസഫ് പറയുന്നു.

കപ്പ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവർഗ കൃഷികളുടെയൊന്നും കണക്കെടുപ്പ് സമഗ്രമല്ല. മാത്രമല്ല, പലയിടങ്ങളിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, AGRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.