കോട്ടയം: ലൈസൻസില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ അപകടങ്ങൾ തുടർക്കഥയായി. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം മുങ്ങിയത് ലൈസൻസില്ലാത്ത ബോട്ടായിരുന്നു. മുങ്ങിയ ബോട്ടിലെ ലഗേജ് എടുക്കുന്നതിനിടയിൽ ഒരാൾ മരിക്കുകയും ചെയ്തു.
തുറമുഖ വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകൾ മൂന്നുവർഷത്തിലൊരിക്കൽ കരക്കു കയറ്റി അറ്റകുറ്റപണികൾ നടത്തുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യാറുണ്ട്. പരിശോധനയിൽ പൊലൂഷൻ സർട്ടിഫിക്കറ്റില്ലെങ്കിൽ പോലും 50000 രൂപ പിഴ നൽകണം.
ലൈസൻസില്ലാത്തതും അറ്റകുറ്റപണി നടത്താത്തതുമായ ബോട്ടുകൾ വ്യാപകമായി സർവീസ് നടത്തുന്നുവെന്ന ലൈസൻസ്ഡ് ബോട്ടുടമകളുടെ പരാതിയെ തുടർന്ന് പിടിച്ചെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഒന്നുരണ്ട് ബോട്ടുകൾ പിടിച്ചെടുത്തെങ്കിലും ഉന്നതതല സമ്മർദ്ദത്തെ തുടർന്ന് പിന്നീട് നിറുത്തി. വേമ്പനാട്ടുകായലിൽ സർവീസ് നടത്തുന്ന ആയിരത്തിലേറെ ഹൗസ് ബോട്ടുകളിൽ ലൈസൻസില്ലാത്തവ മുന്നൂറിലേറെ വരുമെന്നാണ് കണക്ക്. ഇത്തരം ബോട്ടുകൾ അപകടത്തിൽ പെട്ടാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല .
ഹൗസ് ബോട്ടുടമ അനീഷ് പറയുന്നു.
ലൈസൻസില്ലാതെ കായലിൽ സർവീസ് നടത്തുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്ന നടപടി കണ്ണിൽ പൊടിയിടുന്നതു പോലായത് എന്തുകൊണ്ടെന്ന് അറിയില്ല. അറ്റകുറ്റപണി നടത്താത്ത ബോട്ടുകൾ അപകടം ക്ഷണിച്ചു വരുത്തുന്നത് ഹൗസ് ബോട്ട് മേഖലയെ ദോഷകരമായി ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |