കോട്ടയം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ക്ഷീരകർഷകർക്ക് നൽകിയിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചു. പഞ്ചവത്സര പദ്ധതികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. ഒരു ലിറ്റർ പാലിന് കഴിഞ്ഞ പദ്ധതിക്കാലത്ത് നൽകിയ നാല് രൂപ സബ്‌സിഡി മൂന്നു രൂപയായാണ് കുറച്ചത്. ക്ഷീര സഹകരണ സംഘങ്ങളിൽ നൽകുന്ന പാലിനാണ് സബ്‌സിഡി. അതത് തദ്ദേശ സ്ഥാപനങ്ങളാണ് ഇത് നൽകേണ്ടത്. കാലിത്തീറ്റ വില അടക്കമുള്ള ചെലവുകൾ 50 ശതമാനത്തിനു മേൽ വർദ്ധിച്ചതിനിടെ സബ്‌സിഡി വെട്ടിക്കുറച്ചത് ചെറുകിട ക്ഷീര കർഷകരെയാണ് കൂടുതൽ ബാധിക്കുക. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലത്തിലും ക്ഷീരകർഷകരുടെ പാലിന് സബ്‌സിഡി നൽകുന്ന വിവിധ പദ്ധതികളുണ്ടെങ്കിലും അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. ഫണ്ട് മറ്റ് രീതിയിൽ വകമാറ്റുകയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ പദ്ധതിക്കാലത്ത് 4 രൂപ.
പുതിയ പദ്ധതിക്കാലത്ത് 3 രൂപ.
ക്ഷീര കർഷകനായ എബി ഐപ്പ് പറയുന്നു.
പാലിന് വില വർദ്ധിപ്പിക്കണമെന്ന് ക്ഷീര കർഷകർ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാലിന്റെ വില വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്നും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ, അതിന് വിപരീതമായാണ് സർക്കാർ സബ്‌സിഡി വെട്ടിക്കുറച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംഭരിക്കുന്ന പാലിന് വില വർദ്ധിപ്പിക്കാനെങ്കിലും സർക്കാർ തയാറാകണം. നിരവധി കർഷകർ മേഖല വിടേണ്ടി വരുന്ന സ്ഥിതിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |