ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത കേസിൽ നാലു പേർ പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് (24), നടയ്ക്കൽ വഞ്ചാങ്കൽ വീട്ടിൽ ആഷിദ് (22), നടയ്ക്കൽ ഈല്ലക്കയം ചിയാലിൽ വീട്ടിൽ സുൽഫിക്കർ (30), നടയ്ക്കൽ ഈല്ലക്കയം കന്നുപറമ്പിൽ വീട്ടിൽ അജ്മൽ (27) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട സ്വദേശി തന്റെ കാർ വിൽക്കാനുണ്ടെന്ന് ഫേസ്ബുക്കിൽ പരസ്യം ചെയ്തതിനെ തുടർന്ന് പ്രതികളിൽ ഒരാളായ ആഷിദ് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാനായി കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഉടമ തന്റെ ബന്ധുവായ യുവാവിന്റെ പക്കൽ കൊടുത്തുവിട്ട വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ എന്ന വ്യാജേന ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ മറ്റ് പ്രതികളെ വിളിച്ചുവരുത്തി നാലുപേരും ചേർന്ന് കാറിൽ ഉണ്ടായിരുന്ന യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. ഈരാറ്റുപേട്ടയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയ കാറും പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |