SignIn
Kerala Kaumudi Online
Thursday, 19 September 2024 3.51 AM IST

ബസുകൾ എത്താതെ തെക്കൻ മേഖല ദുരിതത്തിൽ.

Increase Font Size Decrease Font Size Print Page
palam

കുമരകം. ഇരുകരകളിലും ബസ് പാർക്ക് ചെയ്യുന്നതിന് യാതൊരു സംവിധാനവും ഒരുക്കാതെ പാലം പൊളിച്ചത് ഗതാഗത കുരുക്കിന് കാരണമായി. ബസ് ബേയ്ക്ക് എടുത്ത സ്ഥലം കാടുതെളിച്ചതല്ലാതെ മറ്റ് സജ്ജീകരണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ബസ്സുകൾ തോന്നുന്ന സ്ഥലത്ത് നിർത്തി തിരിച്ചു പോകുന്നു. വൈക്കത്തു നിന്ന് വരുന്ന ബസുകൾ പുതിയകാവ് ക്ഷേത്രം മൈതാനത്ത് സർവീസ് നിർത്തുന്നതിനാൽ അട്ടിപീടികയ്ക്ക് പോകേണ്ട ആൾക്കാർ ഒരുപാട് ദൂരം നടന്നു പോകേണ്ട അവസ്ഥയാണ്. അട്ടിപീടിക, കൊഞ്ചുമട ഭാഗത്തേയ്ക്ക് ഉള്ള ബസുകളൊന്നും സർവീസ് നടത്തുന്നില്ല . പെർമിറ്റ് ഇല്ല എന്നാണ് പറയുന്നത്. എത്രയും വേഗം ഇതിന് പരിഹാരം കാണുകയും ഹോസ്പിറ്റൽ റോഡിന്റെ പണി തീർക്കുകയും വേണം. കോട്ടയത്ത് നിന്നു വരുന്ന ബസുകൾ തിരിക്കുന്നതിനായി ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് വെള്ളവും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. ജനങ്ങൾക്ക് ദുരിതമാകാത്ത രീതിയിലാകണം നിർമ്മാണപ്രവർത്തനങ്ങളെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, PALAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.