SignIn
Kerala Kaumudi Online
Thursday, 19 September 2024 8.53 AM IST

ഉരുളെടുക്കരുത് ഇനിയൊരു ജീവൻ , രക്ഷാമാർ​ഗവുമായി ഈ മിടുക്കർ.

Increase Font Size Decrease Font Size Print Page
urul

കോട്ടയം . ഒരു വർഷം മുൻപ് കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട കുരുന്നുകളുടെ മുഖമാണ് ജീവ​ന്റെയും അരുണി​ന്റെയും മനസിൽ. ഉരുൾപൊട്ടൽ സാദ്ധ്യത നേരത്തെ തിരിച്ചറിയാൻ മാർഗമുണ്ടോയെന്നായി അവരുടെ അന്വേഷണം. ആ ചിന്തയിൽ നിന്ന് ഉടലെടുത്ത ഉപകരണവുമായാണ് ഏന്തയാർ ജെ ജെ മർഫി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥികളായ ജീവൻ നാരായണനും അരുൺ ജോസും ജില്ലാ ശാസ്ത്രമേളയിലെത്തിയത്. ലൂയിസി ഇൽമെയ്സിൻ ഡിവൈസ് എന്നാണ് ഉപകരണത്തിന്റെ പേര്. സെൻസറുകൾ ഉപയോ​ഗിച്ച് ഒറ്റ സർക്യൂട്ടിൽ സാറ്റലൈറ്റ് വഴിയാണ് പ്രവർത്തനം. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലകളിൽ സെൻസർ ഘടിപ്പിക്കും. മഴയിൽ ഭൂമിയുടെ ഉപരിതലത്തിൽ ഇറങ്ങുന്ന വെള്ളം എത്രത്തോളമാണെന്ന് കണക്കാക്കി ആളുകളിലേക്കും കാലാവസ്ഥപ്രവചനത്തിലേക്കും ആദ്യ സന്ദേശം പോകും. ജിഎസ്എം മൊഡ്യൂൾ വഴിയാണ് ഫോണിലേക്ക് സന്ദേശം എത്തുന്നത്.

കെട്ടിനിൽക്കുന്ന വെള്ളം ഭൂമിയിലേക്ക് നൽകുന്ന മർദ്ദം ഏറ്റവും ഉയരുമ്പോൾ രണ്ടാമതും സന്ദേശം പോകും. ആളുകളിലേക്ക് നേരിട്ട് കോളും സന്ദേശവും പോകുമെന്നതിനാൽ ദുരന്തം ഒഴിവാക്കാം. ലൊക്കേഷൻ സെൻസർ ഉപയോ​ഗിച്ച് അപകടമേഖല തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങൾ നടത്താം. സെൻസർ സ്ഥാപിക്കുന്നിടത്ത് സൈറണും ഉണ്ട്. മണ്ണി​ന്റെ ഘടന, മഴയുടെ അളവ് തുടങ്ങിയ വിവരങ്ങളും അറിയാം.

ചെലവ് : 5000

ജീവൻ പറയുന്നു

ഉരുൾപൊട്ടൽ, ഭൂമികുലുക്കം പോലുള്ളവ മൃ​ഗങ്ങൾക്കാണ് ആദ്യം അറിയാൻ കഴിയുന്നത്. അതെങ്ങനെയെന്നുള്ള അന്വേഷണമാണ് ഉപകരണം നിർമ്മിക്കുന്നതിലേക്ക് നയിച്ചത്. സ്കൂളിലെ ശാസ്ത്ര അദ്ധ്യാപകർ, പുസ്തകം, ഇ​ന്റർനെറ്റ് സഹായം തേടി. ഈ ഉപകരണത്തിലൂടെ ദുരന്ത തീവ്രത കുറയ്ക്കാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.