കോഴിക്കോട്: വാഹന യാത്ര മാത്രമല്ല, നഗരത്തിലെ മേൽപ്പാലത്തിലൂടെയുളള കാൽനട യാത്രയും അപകട ഭീതി ഉയർത്തുന്നു. നഗര മദ്ധ്യത്തിലെ പ്രധാന രണ്ട് മേൽപ്പാലങ്ങളാണ് സി.എച്ചും ഫ്രാൻസിസ് റോഡ് മേൽപ്പാലവും. എന്നാൽ ഈ പാലങ്ങളുടെ നടപ്പാതയിലൂടെ നടക്കും മുമ്പ് ഇൻഷൂറൻസ് എടുത്തേ തീരൂ !. അത്രമാത്രം കുഴികളാണ് പാതകൾ നീളെ. പലയിടത്തും അപകടകരമായ രീതിയിൽ സ്ലാബുകൾ പൊട്ടിത്തകർന്ന് കമ്പികൾ പുറത്തായ നിലയിലാണ്. സി.എച്ച് മേൽപ്പാലത്തിന്റെ സ്ഥിതിയാണ് ദയനീയം. നഗരത്തിലെ ഏറ്റവും തിരക്കേറിയ സി.എച്ച് മേൽപ്പാലത്തിലെ നടപ്പാതയിലൂടെ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്. രണ്ടുഭാഗത്തുമായി പത്തോളം സ്ലാബുകളാണ് പൊട്ടിപ്പൊളിഞ്ഞ് പാതാളക്കുഴിയായിരിക്കുന്നത്. ബീച്ചിലേക്കും ബീച്ച് ആശുപത്രിയിലേക്കും കോർപ്പറേഷൻ ഓഫീസിലേക്കും ടാഗോർ ഹാളിലേക്കുമെല്ലാം ദിനംപ്രതി ആയിരങ്ങൾ കടന്നുപോകുന്നതാണ് ഈ മേൽപ്പാലം. നടപ്പാതയിലെ അപകടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ റോഡിലേക്കിറങ്ങിയാൽ വാഹനങ്ങൾ ജീവനുംകൊണ്ടുപോകും. യാത്രക്കാർ നിരന്തരം പരാതി നൽകിയതിനെതുടർന്ന് രണ്ട് മേൽപ്പാലത്തിലേയും നടപ്പാതകൾ നവീകരിക്കാൻ പദ്ധതിയായെങ്കിലും മാസങ്ങളായി ഒരു അനക്കവും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |