കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വകുപ്പിലെ ഗവേഷണ വിദ്യാർത്ഥിനി എം.എസ്.അമൃതയ്ക്ക് ഫുൾ ബ്രൈറ്റ് കലാം ക്ലൈമറ്റ് ഫെലോഷിപ്പ്. ഇന്ത്യയിൽ നിന്ന് സ്‌കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നു പേരിൽ ഒരാളാണ് തൃശൂർ ജില്ലയിലെ തിരൂർ സ്വദേശിനിയായ അമൃത.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അക്കാഡമിക് സഹകരണത്തിൽ പ്രമുഖസ്ഥാനമുണ്ട് ഫുൾബ്രൈറ്റ് ഫെലോഷിപ്പിന്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെയും അമേരിക്കയിലെയും കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ ഈ സ്‌കോളർഷിപ്പ് സഹായകമാകും. സ്റ്റോക്ക്ബ്രിഡ്‌ജ് സ്‌കൂൾ ഒഫ് അഗ്രികൾച്ചറിൽ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും അവസരം ലഭിക്കും. ബോട്ടണി വകുപ്പ് മേധാവി ഡോ.ജോസ് പുത്തൂരിന് കീഴിലാണ് അമൃതയുടെ ഗവേഷണം. മേപ്പാടത്തുപറമ്പിൽ ശശി - സുഗുണ ദമ്പതികളുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |