മാനന്തവാടി: സാമ്പത്തിക തിരിമറിയുടെ പേരിൽ മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ താത്കാലിക ജീവനക്കാരി ഉഷയെ പിരിച്ചുവിടാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നതു മൂന്നു വർഷത്തിനു ശേഷം.
നേരത്തെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബാബു അലക്സാണ്ടറിന്റെ സാമ്പത്തിക ക്രമക്കേടുകളിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിടാൻ 2018 ൽ കൃഷി വകുപ്പ് നിർദ്ദേശിച്ചതാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി ഇവർ ഇതേ ഓഫിസിൽ ജോലി ചെയ്ത് ശമ്പളം കൈപ്പറ്റുകയായിരുന്നു.
ഇവരെ പിരിച്ചുവിടണമെന്ന 2018 ലെ ഉത്തരവ് പുതുതായി ചുമതലയേറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.രാമുണ്ണിയുടെ ശ്രദ്ധയിൽ പെട്ടതോടെ നടപടി വരികയാണുണ്ടായത്. 13 വർഷമായി ഈ ഓഫിസിൽ കാഷ്വൽ സ്വീപ്പറാണ് ഉഷ. 1.26 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് കുടുങ്ങിയ മുൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബാബു അലക്സാണ്ടർ ഇപ്പോൾ റിമാൻഡിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |