കോഴിക്കോട്: സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ ആറുവരിപ്പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും 2025 നകം പാത നാടിനു സമർപ്പിക്കുമെന്നും പൊതുമരാമത്തു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാമനാട്ടുകര ചിറക്കാംകുന്ന് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ദേശീയപാത നിർമ്മാണവേളയിൽ ഉണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ട് നിർമാർജനം ചെയ്യുന്നതിനുവേണ്ടി ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താൻ ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കും. രാമനാട്ടുകര-കോഴിക്കോട് എയർപോർട്ട് റോഡ് നവീകരണ പ്രവർത്തനത്തിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. ബേപ്പൂർ നിയോജക മണ്ഡലം മുൻ എം.എൽ.എ. വി.കെ.സി. മമ്മദ്‌കോയയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. വാർഡ് കൗൺസിലർ കെ.പുഷ്പ അദ്ധ്യക്ഷയായി.യോഗത്തിൽ മുൻ നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ആശംസകളർപ്പിച്ചു. റോഡ് നിർമാണ കമ്മിറ്റി ചെയർമാൻ പി. ദിലീപ് കുമാർ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എസ്.പത്മജ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |