കോഴിക്കോട്: കൊവിഡ് ഭീതിമൂലം പകർച്ചപ്പനി ബാധിതരിൽ സ്വയം ചികിത്സയേറുന്നു. ഡോക്ടറെ കാണാതെ ഫാർമസികളിലെത്തി മരുന്ന് വാങ്ങി കഴിക്കുന്നവരുടെ എണ്ണമാണ് കൂടിയത്. നേരത്തെ പനി വന്നപ്പോൾ കാണിച്ച ആശുപത്രി ചീട്ടുമായി എത്തുന്നവരും കുട്ടികളിൽ ഒരാളെ ഡോക്ടറെ കാണിച്ചതിന്റെ ചീട്ടുമായി രണ്ടാമത്തെയാൾക്ക് മരുന്ന് വാങ്ങാനെത്തുന്നവരുമുണ്ട്. കഴിഞ്ഞ ജൂൺ മുതലാണ് പകർച്ചപ്പനി വ്യാപകമായത്. ചുമയോടെയും ജലദോഷത്തോടെയും വരുന്ന പനി ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയാണ്.
പനി പടർന്നുപിടിച്ചതോടെ ആശുപത്രികൾ, പി.എച്ച്.സികൾ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ തിരക്കേറിയതോടെയാണ് പലരും ആശുപത്രിയിൽ പോകാതെയുള്ള ചികിത്സ തേടുന്നത്.
ഇംഗ്ലീഷ് മെഡിക്കൽ ഷോപ്പുകളിലെ മരുന്ന് വിൽപ്പനയിൽ ജൂൺ മുതൽ 50 ശതമാനം വർധനയാണ് ഉണ്ടായത്. പാരസെറ്റാമോൾ, അസിത്രോമിസിൻ, കഫ്സിറപ്പ്, അമോക്സിലിൻ + ക്ലാവുലാമിക് ആസിഡ്, സെഫ്പൊഡോക്സിം, സെഫിക്സിം തുടങ്ങിയ മരുന്നുകളുടെ വിൽപ്പനയിലാണ് വൻ വർദ്ധന.
@ മരുന്ന് വില വർദ്ധന (മുതിർന്നവർ )
പാരസെറ്റാമോൾ- 70%
അസിത്രോമിസിൻ- 40%
കഫ്സിറപ്പ് - 80%
അമോക്സിലിൻ + ക്ലാവുലാമിക് ആസിഡ്- 80%
സെഫ്പൊഡോക്സിം- 30%
സെഫിക്സിം- 40%
@ മരുന്ന് വില വർദ്ധന (കുട്ടികൾ )
പാരാസെറ്റാമോൾ സിറപ്പ്- 80%
കഫ്സിറപ്പ് - 70%
അസിത്രോമിസിൻ- 40%
അമോക്സിലിൻ + ക്ലാവുലാമിക് ആസിഡ്- 60%
സെഫ്പൊഡോക്സിം സിറപ്പ്- 30%
സെഫിക്സിം സിറപ്പ്- 40%
@ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി പല പനിയുമായിരിക്കാം വരുന്നത്. വൈറൽ പനിയാണെന്ന് സ്വയം തീരുമാനിച്ചിട്ട് മരുന്ന് വാങ്ങിയാൽ കൃത്യമായ ചികിത്സ വൈകുകയും അപകടനിലയിലാവുകയും ചെയ്യാൻ സാദ്ധ്യതയുണ്ട്. തുടക്കത്തിൽ തന്നെ ചികിത്സ ലഭിച്ചാൽ പെട്ടെന്ന് തന്നെ പരിപൂർണമായും ഭേദപ്പെടുത്താം. അതുകൊണ്ട് ആശുപത്രിയിൽ പോയിതന്നെ ജനങ്ങൾ ചികിത്സ ഉറപ്പാക്കണം.
ഉമ്മർ ഫാറൂഖ്, ഡി.എം.ഒ, കോഴിക്കോട്
@ ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു വാങ്ങാനെത്തുന്നവരാണ് കൂടുതലും. നേരത്തെ കാണിച്ച കുറിപ്പടിയുമായി മരുന്ന് വാങ്ങാനെത്തുന്നവരും ഉണ്ട്. മരുന്ന് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും ജൂൺ മുതൽ വർദ്ധനവുണ്ടാി.
പി.ബബീഷ്, ജനറൽ സെക്രട്ടറി, ഓൾ കേരളാ ഫാർമസിസ്റ്റ് യൂണിയൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |