വളയം: ജലസേചന വകുപ്പ് റോഡിന് കുറുകെ നിർമ്മിച്ച കുഴിയിൽ കാൽനട യാത്രക്കാരും വാഹനങ്ങളും വീണ് അപകടം പതിവായതോടെ കുഴിയടക്കാൻ കുട്ടികൾ രംഗത്ത് ഇറങ്ങി. ചുഴലി വട്ടച്ചോല റോഡിൽ ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പ് ലൈൻ ഇടുന്നതിനായാണ് റോഡിന് കുറുകെ കുഴിയെടുത്തത് .എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കുഴി പൂർണമായി നികത്താതെ വന്നതോടെ അപകടവും പതിവായി. ഇതോടെ വട്ടച്ചോല നേതാജി വായനശാലയിലെ ബാലവേദി പ്രവർത്തകരും, വളയം യു.പി സ്കൂൾ വിദ്യാർത്ഥികളുമായ പീടികയുള്ള നിരവുമ്മൽ ശ്രീനിഹൽ, പൂന്തോട്ടത്തിൽ ഷാലിൻ,താഴെ നിരവുമ്മൽ തേജു, പാറയുള്ള പറമ്പത്ത് ആനന്ദ് എന്നിവർ പണിയായുധങ്ങളുമായി ഇന്നലെ രാവിലെ തന്നെ റോഡിലിറങ്ങി. സമീപത്ത് റോഡിൽ കൂട്ടിയിട്ടിരുന്ന ക്വാറി വെയ്സ്റ്റും, കല്ലും മണ്ണും ഇട്ട് കുഴികൾ പൂർണമായും അടയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |