മണ്ണാർക്കാട്: അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, കാപ്പുപറമ്പ്, തൊടുക്കാട് മലയോര പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും പ്രദേശ വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അമ്പലപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ അമ്പലപ്പാറ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ നൂറുൽ സലാം, ടി.സാദിഖ്, പി.കെ.സുധീർ. വി.ടി.അഫ്സൽ ബാബു, സി.കെ.കുഞ്ഞയമ്മു, വി.ടി.റിയാസ് ബാബു, ടി. മഖ്ബൂൽ, പി.കെ.ഉസ്മാൻ, വി .ടി. ശംസുദ്ധീൻ, കെ.നജീബ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നീലിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസർക്ക് പരാതി നൽകി. കരടിയോട് മുതൽ അമ്പലപ്പാറ വരെയുള്ള ഭാഗങ്ങളിൽ ഹാഗിംഗ് ഫെൻസിംഗ് എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നും വന്യമൃഗശല്യമുള്ള മേഖലകളിൽ വാച്ചർമാരെ കൂടുതലായി നിയോഗിക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കുപറ്റിയവരുടെ ഹോസ്പിറ്റൽ ചെലവ് വനം വകുപ്പ് വഹിക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |