കൊല്ലങ്കോട്: അതിർത്തി കടന്ന് കേരളത്തിലേക്കെത്തുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ, കുഴൽപ്പണം, സ്വർണ കടത്ത്, മയക്ക് മരുന്ന് എന്നിവ പിടികൂടുന്നതിനായി വാഹന പരിശോധന ശക്തമാക്കി. ഇതിനകം സ്വർണക്കടത്ത്, ഹാഷിഷ് ഓയിൽ, റേഷനരി കടത്ത്, കുഴൽപണം തുടങ്ങിയ എക്‌സൈസ്ഇൻസ്‌പെക്ടർ എ.ബി.പ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. പരിശോധന ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ വേലന്താവളം, ചിറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് സ്പിരിട്ട് കടത്ത് ഏറെ വ്യാപിക്കാൻ കാരണമായി. ക്രിസ്മസിന് മുന്നോടിയായി വരും ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സ്പിരിറ്റ് കടത്ത് ശക്തമായി തടയുന്നതിനായി എക്‌സൈസ് ഇൻസ്‌പെക്ടർ എ.ബി.പ്രസാദ്, പ്രിവന്റീവ് ഓഫീസർ കെ.വി.ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ കർശന പരിശോധന തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |