റാന്നി : കുരുമ്പൻമൂഴിയിൽ തുടർച്ചയായി രണ്ടു ദിവസം ഉരുൾപൊട്ടിയതോടെ പരിഭ്രാന്തിയിലായിരിക്കുകയാണ് ചെമ്പന്മുടി, മടന്തമൺ നിവാസികൾ. ഏതുനിമിഷവും മലയിടിഞ്ഞേക്കാം എന്ന ഭീതിയിലാണ് ചെമ്പന്മുടിമലയ്ക്ക് അടിവാരത്തു താമസിക്കുന്ന ജനങ്ങൾ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കൃഷിയിടങ്ങൾ നശിച്ചു. തോട്ടിൽ ജനനിരപ്പ് ഉയർന്നത് ആളുകളിൽ ഭീതി പരത്തി. കരണംകുത്തി തോട് കരകവിഞ്ഞു ഒഴുകിയതുമൂലം കൃഷിനാശവും ഉണ്ടായി. മുമ്പൊരിക്കൽ ഇവിടെ മലമുകളിൽ നിന്ന് വെള്ളപ്പാച്ചിൽ ഉണ്ടായത് പരിഭ്രാന്തിക്ക് കാരണമാകുന്നുണ്ട്. ഒന്നിലധികം പാറമടകൾ സ്ഥിതി ചെയ്യുന്ന ചെമ്പന്മുടിമലയിൽ നിരവധിയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. തോടുകളിൽ പാറമക്കുകളും കല്ലുകളും നിറഞ്ഞിരിക്കുകയാണ്. ആറാട്ടുമൺ, മടന്തമൺ പ്രദേശങ്ങളിലൂടെ ഒഴുകുന്ന കരണംകുത്തി തോടിന്റെ ഇരുകരകളിലും താമസിക്കുന്നവരും ഭീഷണി നേരിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |