പത്തനംതിട്ട : നഗരത്തിലെ വനിതാഹോസ്റ്റലിന് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയ രണ്ട് പേരിൽ ഒരാൾ പൊലീസിന്റെ പിടിയിലായി. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരാണ് നഗ്നതാ പ്രദർശനം നടത്തിയത്. കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ തടിപണിക്കാരൻ നന്ദനൻ ( 55) ആണ് ഇന്നലെ പിടിയിലായത്. ഹെൽമറ്റും മാസ്‌കും ധരിച്ച ഇരുവരും ഹോസ്റ്റലിന് മുമ്പിൽ സ്ഥിരമായി നഗ്നതാപ്രദർശനം നടത്തിയതോടെ വിദ്യാർത്ഥിനികൾ തന്നെ ദൃശ്യം വീഡിയോയിൽ പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. പിടിയിലായയാളുടെ പേരിൽ സ്ത്രീകളെ ശല്യം ചെയ്തതിന് മുമ്പും കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.
ഇതിലെ രണ്ടാമനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാൽപത്തിയഞ്ച് വയസ് തോന്നിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. സ്ഥിരമായി ഹോസ്റ്റലിന് മുന്നിൽ എത്തി ലൈംഗിക ചേഷ്ടകൾ കാണിക്കുമെന്നാണ് പെൺകുട്ടികളുടെ പരാതി. വീഡിയോയിൽ ബൈക്കിന്റെ നമ്പർ വ്യക്തമല്ല. ഇരുവരും ഹെൽമറ്റും മാസ്‌കും ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. കഴിഞ്ഞ കുറേദിവസമായി ഹോസ്റ്റലിന് മുന്നിലെത്തുന്ന ഇരുവരുടെയും ശല്യം സഹിക്കവയ്യാതെയാണ് വിദ്യാർത്ഥിനികൾ ദൃശ്യങ്ങൾ പകർത്തി പൊലീസിന് നൽകിയത്. നന്ദനന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മറ്റേയാൾക്കായി പത്തനംതിട്ട പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |