തിരുവല്ല: ഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഏറ്റെടുക്കുന്ന എല്ലാ പദ്ധതികൾക്കും ആവശ്യമായ സഹായം നൽകുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കവിയൂർ പഞ്ചായത്തിലെ മത്തിമലയിൽ കുടിവെള്ള ടാങ്ക് നിർമ്മിക്കാനായി വാങ്ങിയ സ്ഥലം കേരള വാട്ടർ അതോറിറ്റിക്ക് കൈമാറുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കവിയൂർ പഞ്ചായത്തിന് നിലവിൽ എട്ടരക്കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മത്തിമല കുടിവെള്ള പദ്ധതിക്ക് ആവശ്യമാകുന്ന തുക ജലജീവൻ പദ്ധതിയിൽപ്പെടുത്തി പ്രോജക്ട് തയ്യാറാക്കുവാനും സദസിലുണ്ടായിരുന്ന തിരുവല്ല വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ കെ.യു.മിനിക്ക് മന്ത്രി നിർദ്ദേശം നൽകി. മാത്യു ടി.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ഷിപ്പയാർഡ് ഡയറക്ടർബോർഡ് അംഗം ബി.രാധാകൃഷ്ണമേനോൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, ജില്ലാപഞ്ചായത്തംഗം സി.കെ.ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി ലിറ്റി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ഗോപി, വാട്ടർ അതോറിറ്റി അസി.എക്സി.എൻജിനിയർ വത്സലകുമാരി, അസി.എൻജിനിയർ രാംഞ്ജിത്ത് കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ്, കെ.ആർ.ശ്രീകുമാരി, ലിൻസി, പ്രവീൺ ഗോപി, സിന്ധു ആർ.സി.നായർ, അനിതാസജി, രാജശ്രീ കെ.ആർ, തോമസ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, സി.ഡി.എസ് ചെയർപേഴ്സൺ ശാന്തമ്മ ശശി, ജയപ്രകാശ്, എസ്.സതീഷ്, സജി അലക്സ്, രവീന്ദ്രൻ നായർ, രാജേഷ് കാടമുറി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |