പത്തനംതിട്ട : ആർ.എസ്.എസ് ബാലസദനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോന്നി എലിയറയ്ക്കലിലെ ബാലികാ സദനത്തിൽ ദളിത് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. ജില്ലയിൽ ആർ.എസ്.എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാലികാ സദനങ്ങളുടെ പ്രവർത്തനം ദുരൂഹമാണ്. പുല്ലാട് ശിവപാർവതി ബാലിക സദനത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ചിരുന്നു.
കുട്ടികളെ ഉപയോഗിച്ചുള്ള ആയുധ പരിശീലനം എന്നിവ സംബന്ധിച്ച് പൊലീസും ശിശുക്ഷേമ വകുപ്പും അന്വേഷണം നടത്തണം. ബാലമന്ദിരങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തി സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി ബി.നിസാം, ജില്ലാപ്രസിഡന്റ് എം.സി.അനീഷ് കുമാർ, ജില്ലാട്രഷറർ എം.അനീഷ്‌കുമാർ, സംസ്ഥാനകമ്മിറ്റി അംഗം ജോബി ടി.ഈശോ, രാജീവ്.എൻ.എസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |