അടൂർ: കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഒാഫീസ് തല്ലി തകർത്ത പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ഒാഫീസിലേക്ക് മാർച്ച് നടത്തി. റവന്യൂ ടവറിന് മുന്നിൽ പൊലീസ് ബാരിക്കേട് നിരത്തി മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമറിച്ച് നിരവധി തവണ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ ശക്തമായ പ്രതിരോധത്തിൽ ശ്രമം വിഫലമായി. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കിക്കേഡിന് മുകളിൽ യുവതി ഉൾപ്പെടെ കയറി പ്രതിഷേധിച്ചു. ഇതിനിടയിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉണ്ടായി. അഴിമതിയെ വെള്ളപൂശാൻ സി.പി.എം തെരുവുഗുണ്ടകളെപ്പോലെ അക്രമം അഴിച്ചുവിടുന്നത് തീർത്തും അപഹാസ്യമാണെന്ന് ആന്റോ ആന്റണി എം.പി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് അഴിമതിയിൽ നിന്ന് ജനശ്രദ്ധതിരിച്ചുവിടാനാണ് സി പി എമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും കേരളത്തിലെ ജനരോക്ഷം മുഖ്യമന്ത്രി തിരിച്ചറിയണമെന്നും റോജി എം.ജോൺ എം.എൽ.എ പറഞ്ഞു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷനായി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ, മുൻ പ്രസിഡൻറ് പി.മോഹൻരാജ്, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ, ജില്ലാ ഭാരവാഹികളായ ഏഴംകുളം അജു, ബിജുവർഗീസ്, എസ്.ബിനു, ആനന്ദപ്പള്ളി സുരേന്ദ്രൻ, ബി.നരേന്ദ്രനാഥൻ നായർ,അഡ്വ.ബിജു ഫിലിപ്പ്, റിനോ പി. രാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |