തിരുവല്ല: സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നഗരത്തിന് തണലേകി നിൽക്കുന്ന ആൽമരത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സംസ്ഥാനപാതയായ തിരുവല്ല - കുമ്പഴ റോഡും ബി വൺ റോഡും സംഗമിക്കുന്ന ഭാഗത്ത് പടർന്നു പന്തലിച്ച് നിൽക്കുകയാണ് ആൽമരം. നഗരത്തിന് ഹരിതശോഭ നൽകുന്നതിനൊപ്പം ശുദ്ധവായുവും പകർന്ന് കാറ്റിൽ ആലിലകൾ പൊഴിച്ച് കുളിർമയേകുകയാണ്. ചായകച്ചവടക്കാരും ലോട്ടറി വിൽപ്പനക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചെരുപ്പ് തുന്നുന്നവരും ചുമട്ടുതൊഴിലാളുകളുമൊക്കെ അവരവരുടെ ജോലികളുമായി ബന്ധപ്പെട്ട് നിത്യവും ആൽമരത്തിന് ചുറ്റും ഒത്തുകൂടുന്നു. ചൂടുപകരുന്ന സജീവ രാഷ്ട്രീയ, സാമൂഹിക ചർച്ചകൾക്കും സംഭവങ്ങൾക്കും ആൽമരം സാക്ഷിയാണ്. തിരുവല്ല നഗരത്തിൽ മുത്തൂരിലും ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപത്തുമൊക്കെ പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരങ്ങൾ കോടാലി വീഴാതെ കാലത്തിന്റെ ചരിത്രശേഷിപ്പുകളായി അവശേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |