പത്തനംതിട്ട : കൂന്നിൻമേൽ കുരു എന്ന് പറയുന്നത് പോലെയായി തൈക്കാവ് റോഡിന്റെ കാര്യം. റോഡിലെ കുഴിയിൽ കല്ലും മക്കുമിട്ട് നികത്തിയതോടെ യാത്രക്കാർ കെണിയിലായിരിക്കുകയാണ്. തൈക്കാവ് സ്കൂളിലേക്കുള്ള റോഡിലെ കുഴികളെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത നൽകിയിരുന്നു. കുഴികൾ നികത്താൻ വലിയ കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സിമന്റ് ഇല്ലാതെ കല്ലുകൾ മാത്രം അവശേഷിക്കുന്നതിനാൽ അപകടക്കെണിയായിരിക്കുകയാണ്. കല്ലുകളിൽ കയറി ഇരുചക്രവാഹന യാത്രക്കാർക്ക് വീണ് പരിക്കേൽക്കുന്നുണ്ട്. നടന്നുപോയാൽ പോലും വീണുപോകും.
2018 ലാണ് അവസാനമായി തൈക്കാവ് റോഡ് ടാർ ചെയ്തത്. പിന്നീട് അറ്റകുറ്റപ്പണികൾ നടക്കാതെ കുഴികളായി. പത്തനംതിട്ട നഗരസഭ 10, 11 വാർഡുകളിൽ കൂടി കടന്നുപോകുന്ന റോഡാണിത്. തൈക്കാവ് റോഡ്, കരിമ്പനാക്കുഴി റോഡ്, ഡോക്ടേഴ്സ് ലെയിൻ റോഡ് എന്നീ മൂന്ന് റോഡുകൾക്കുമായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 83 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ട് നാളുകളായി. ഇതുവരെ പണി ആരംഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |