SignIn
Kerala Kaumudi Online
Friday, 20 September 2024 8.56 PM IST

18-ാം പടിയിലേക്ക് 18 നാൾ

Increase Font Size Decrease Font Size Print Page
sabarimala-edathavalam

ശരണം വിളി ഉയരാൻ പതിനെട്ട് നാൾ ശേഷിക്കെ ശബരിമല ഇടത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല. തീർത്ഥാടകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്രധാന ഇടത്താവളങ്ങളായ പത്തനംതിട്ട , റാന്നി, പെരുനാട്, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സൗകര്യങ്ങളുടെ കുറവ് തീർത്ഥാടകരെ വലയ്ക്കും. കൊവിഡ് തീർത്ത പ്രതിസന്ധികൾക്കിടെ കഴിഞ്ഞ രണ്ടുവർഷത്തെ തീർത്ഥാടനം പരിമിതികൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ ഇത്തവണ തീർത്ഥാടക തിരക്കേറാൻ സാദ്ധ്യതയേറെയാണ്. അതേസമയം തീർത്ഥാടക വഴിയിലെ ഇടത്താവളങ്ങൾ ഇനിയും ശരണംവിളികൾക്ക് കാതോർത്തിട്ടില്ല. ആയിരങ്ങൾ വിരിവയ്ക്കേണ്ട ഇടത്താവളങ്ങളിലേക്ക് ഒരു യാത്ര...

പത്തനംതിട്ടയിൽ പൊലീസ് എയ്ഡ്

പോസ്റ്റും ആരോഗ്യ കേന്ദ്രങ്ങളും

പത്തനംതിട്ട : നഗരസഭയുടെ അധീനതയിലാണ് പത്തനംതിട്ട ഇടത്താവളത്തിന്റെ പ്രവർത്തനം. നൂറ് മുതൽ നൂറ്റിയമ്പത് പേർക്ക് വരെ വിരി വയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റ് ഇടത്താവളത്തിനകത്ത് പ്രവർത്തിക്കും. ഹോമിയോ, ആയൂർവേദ കേന്ദ്രങ്ങളും തീർത്ഥാടകരുടെ ആരോഗ്യ പരിപാലനത്തിനായി സ്ഥാപിക്കും. വിവരങ്ങൾ അറിയാനായി എൻക്വയറി റൂം ഒരുക്കും. ചെളിയായ കിടന്ന ഭാഗത്ത് മണ്ണിട്ട് നികത്താനുള്ള ക്രമീകരണങ്ങൾ നടക്കുകയാണ്. തീർത്ഥാടകർക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്. തീർത്ഥാടകർക്ക് കഞ്ഞിവയ്ക്കാനും മറ്റും ചെറിയ കുടിലുകളും ഇത്തവണ ഇടത്താവളത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.