ശബരിമല : മണ്ഡലപൂജയ്ക്കായി നട തുറന്ന ശബരിമല സന്നിധാനത്ത് തീർത്ഥാടക പ്രവാഹത്തിനൊപ്പം കനത്തമഴ. വൈകുന്നേരം ആറിനു ശേഷമാണ് ശക്തമായ മഴ പെയ്തു തുടങ്ങിയത്. വലിയ നടപ്പന്തൽ നിറഞ്ഞു കവിഞ്ഞ തീർത്ഥാടകർക്ക് മഴ തടസമായില്ല. മഴവകവയ്ക്കാതെ തീർത്ഥാടകർ പതിനെട്ടാം പടി കയറി ദർശനം നടത്തി. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ശരണപാതയിലെ ക്യു കോംപ്ലക്‌സുകളും തീർത്ഥാടകർക്ക് സഹായമായി.
കനത്ത മഴ പെയ്തതോടെ ദർശനത്തിനായി അയ്യപ്പന്മാർ പതിനെട്ടാം പടി കയറുന്നതിൽ വേഗത കുറഞ്ഞു. പതിനെട്ടാം പടിയിൽ തീർത്ഥാടകരെ സഹായിക്കാൻ നിൽക്കുന്ന പൊലീസ് സേനാംഗങ്ങൾക്കും മഴ പ്രയാസം സൃഷ്ടിച്ചു. വലിയ നടപ്പന്തലിൽ നിലത്ത് കല്ല് പാകി വെള്ളം ചാലിലൂടെ ഒലിച്ചു പോകാൻ ക്രമീകരണം ചെയ്തത് ഏറെ ആശ്വാസകരമായി. കനത്ത മഴയിലും പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള തീർത്ഥാടകവരവ് തടസപ്പെട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |