തൃശൂർ: കുട്ടംകുളം നവീകരണത്തിനായി സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അനുവദിച്ച തുക പൊതുമരാമത്ത് വകുപ്പിന് കൈമാറി ഉത്തരവായതായി മന്ത്രി ഡോ.ആർ.ബിന്ദു. നാലു കോടിയാണ് കൈമാറി ഉത്തരവായത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കും. കൂടൽമാണിക്യം ക്ഷേത്രത്തിന്റെയും കുട്ടംകുളത്തിന്റെയും ചരിത്രപ്രാധാന്യവും സാംസ്‌കാരിക പശ്ചാത്തലവും കണക്കിലെടുത്താകും നിർമ്മാണം. ഇതിന്റെ ഭാഗമായി കുട്ടംകുളത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ കൂടി പരിഗണിച്ചുള്ള നിർമ്മാണത്തിനായി നിരവധി ഘട്ടങ്ങളായുള്ള പഠനപര്യവേഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചർ വിഭാഗത്തിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണമെന്നും മന്ത്രി ഡോ.ബിന്ദു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |