തൃശൂർ: കേരളം തീവ്രവാദികളുടെ വിഹാരകേന്ദ്രമായി മാറിയതിന്റെ തെളിവാണ് ചാവക്കാട് ബിജുവിന്റെ കൊലപാതകമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ ബിജുവിന്റെ മൃതശരീരം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമാധാനം തകർത്ത് കലാപമുണ്ടാക്കി രാജ്യത്ത് അരാജകത്വം ഉണ്ടാക്കുകയെന്നതാണ് എസ്.ഡി.പി.ഐ പോലുള്ള തീവ്രവാദ സംഘടനകളുടെ ലക്ഷ്യമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സി.പി.എം സ്‌പോൺസർഷിപ്പോടെ : നാഗേഷ്
കേരളത്തിൽ സി.പി.എം സ്‌പോൺസർഷിപ്പോടെ എസ്.ഡി.പി.ഐ കൊലപാതകം പുനരാരംഭിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടനയിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന എജൻസിയായി സി.പി.എം മാറിയെന്നും നാഗേഷ് പറഞ്ഞു. പണവും മദ്യവും മയക്കുമരുന്നും നൽകി യുവാക്കളെ സ്വാധീനിച്ച് അവരെ അക്രമത്തിന് ഉപയോഗിക്കുകയാണ് എസ്.ഡി.പി.ഐയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |