ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി പ്രഖ്യാപിച്ചു. ഡിസംബർ 13 തിങ്കളാഴ്ച്ച വൈകിട്ടാണ് മാദ്ധ്യമ പ്രവർത്തകർക്കും കൂടൽമാണിക്യം ദേവസ്വത്തിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിലുമടക്കം പ്രദീപ് മേനോൻ രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനം, കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം, പ്രവാസി ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ സി.ഇ.ഒ സ്ഥാനം കൂടാതെ ആർദ്രം പാലിയേറ്റീവ് കെയർ കോർഡിനേറ്റർ സ്ഥാനം ഉൾപ്പെടെ രാജിവെയ്ക്കുന്നതായാണ് പ്രഖ്യാപനം. പ്രദീപ് മേനോൻ പ്രസിഡന്റ് ആയിരുന്ന കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടക്കുകയും പ്രദീപ് മേനോൻ നേതൃത്വം നൽകിയ പാനൽ വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി തീരുമാന പ്രകാരം പി.എൻ ലക്ഷ്മൺ എന്നയാളെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. ഇതിൽ പ്രകോപിതനായാണ് രാജിയെന്നാണ് സൂചന. ഒന്നിലധികം സ്ഥാനത്ത് ഒരാൾ ചുമതല വഹിക്കേണ്ട എന്ന പാർട്ടി നയമാണ് ഇത്തരത്തിൽ ബാങ്ക് പ്രസിഡന്റ് സ്ഥാനം മറ്റൊരാൾക്ക് നൽകാനിടയാക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |