തൃശൂർ : വ്യാപനം കുറഞ്ഞെങ്കിലും, പുതിയ വകഭേദം ഒമിക്രോൺ ഭീഷണിയായി ഉയർന്നുവരുന്നതിനിടെ ജില്ലയിലെ കൊവിഡ് മരണപ്പട്ടിക അയ്യായിരത്തിന് മുകളിലേക്ക്. അതേസമയം രോഗബാധിതരിൽ 0.92 ശതമാനം പേർ മരണത്തിന് കീഴടങ്ങി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്കിൽ മൂന്നാം സ്ഥാനത്താണ് ജില്ല.
ഡിസംബർ 17 വരെയുള്ള കണക്ക് പ്രകാരം ജില്ലയിലെ കൊവിഡ് മരണം 5017ആണ്. 6035 പേർ മരിച്ച തിരുവനന്തപുരമാണ് മുന്നിൽ. 5,172 പേരുമായി എറണാകുളമാണ് രണ്ടാമത്. അതേസമയം മൊത്തം രോഗികളും മരണവും തമ്മിലുള്ള ശതമാന കണക്കിൽ ജില്ല അഞ്ചാം സ്ഥാനത്താണ്. തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട് എന്നീ ജില്ലകളാണ് തൃശൂരിനേക്കാൾ മുന്നിൽ. ജില്ലയിൽ സ്ഥിരീകരിച്ച 5,47,599 പേരിലാണ് 5017 പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. നേരത്തെ കൊവിഡ് മൂലം മരിച്ചിട്ടും കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്താതെ മാറ്റി വച്ചിരുന്നവ ഉൾപ്പെടുത്തിയതും നിലവിൽ രോഗം ബാധിച്ച് മരിച്ചവരുടെയും എണ്ണം കൂടിയതുമെല്ലാം ശതമാനക്കണക്കിൽ മുന്നിലെത്താനിടയാക്കി. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മരിച്ചത് രണ്ടായിരത്തിലേറെ പേരാണ്. കൊവിഡ് ബാധിച്ചവർ നെഗറ്റീവായ ശേഷമാണ് മരണപ്പെട്ടതെങ്കിൽ കൊവിഡ് പട്ടികയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് അതും കൂടി ഉൾപ്പെടുത്തുകയായിരുന്നു.
മൂന്നാം സ്ഥാനം ഇങ്ങനെ.
ആകെ മരണം 5017
ആകെ രോഗം ബാധിച്ചവർ 5,47,599
കഴിഞ്ഞ രണ്ടര മാസം മരണം
ഒക്ടോബർ 646
നവംബർ 981
ഡിസംബർ 17 വരെ 461
1ാം സ്ഥാനം തിരുവനന്തപുരം
2ാം സ്ഥാനം എറണാകുളം
താലൂക്ക് ഓഫീസിൽ ക്യാമ്പ്.
കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി 20, 21 തീയതികളിൽ എല്ലാ താലൂക്കാഫീസുകളിലും ക്യാമ്പ് നടത്തും. വാർഡ്തല മെമ്പർമാർ തങ്ങളുടെ വാർഡുകളിൽ ഉൾപ്പെട്ട ഗുഭോക്താക്കളെ ക്യാമ്പുകളിലെത്തിച്ച് അർഹരായ എല്ലാവരുടെയും പേരുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |