ചേർപ്പ്: 12 വർഷമായി വെങ്ങിണിശേരി സാന്ത്വനം ഭിന്നശേഷി വിദ്യാലയത്തിലെ അംഗമായ ശ്രീദ്യ (23) യുടെ വിയോഗം, ബഡ്‌സ് സ്‌കൂളിലെ അംഗങ്ങളെയും കണ്ണീരിലാഴ്ത്തി. വെങ്ങിണിശേരിയിലെ വീടിന്റെ മുന്നിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ശ്രീദ്യയുടെ മൃതദേഹം ഒരു നോക്ക് കാണാൻ വെങ്ങിണിശേരിയിലെ അയൽവാസികളെ കൂടാതെ ചേനം പ്രദേശത്തുള്ളവരും തടിച്ചു കൂടി. മകളുടെ കൊലപാതകം നേരിട്ടുകണ്ട മാതാവ് സുനിതയെയും, ഒന്നുമറിയാത്ത ഭിന്നശേഷിയുള്ള മകൻ സുശീലിനെയും ബന്ധുക്കളും സമീപവാസികളും ചേർന്ന് ആശ്വസിപ്പിക്കുന്ന കാഴ്ചയും ഹൃദയഭേദകമായി. സാന്ത്വനം സ്‌കൂളിൽ മെഴുകുതിരി, പേപ്പർ പേന എന്നിവയിൽ സ്വയം തൊഴിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിദ്യാർത്ഥിയാണ് ശ്രിദ്യയെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഇടയ്ക്ക് മാനസികഅസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ട്. ഒരു വർഷമായി സഹോദരൻ സുശീലും സാന്ത്വനം സ്‌കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്.
അരുംകൊലകളിൽ മുങ്ങി നാട്
പാറക്കോവിലിൽ അന്യസംസ്ഥാന സ്വർണാഭരണ നിർമ്മാണ തൊഴിലാളിയുടെ കൊലപാതകം, പുതുവർഷത്തിൽ ആറാട്ടുപുഴ പട്ടം പള്ളത്ത് ദമ്പതികളുടെ ആത്മഹത്യ തുടങ്ങിയ സംഭവമടക്കം ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈയടുത്ത ദിവസങ്ങളിൽ ആത്മഹത്യയും കൊലപാതകങ്ങളും ഏറി. കാമുകിയുമൊത്ത് ജീവിക്കാൻ പദ്ധതിയിട്ട കാമുകൻ ഭർത്താവ് മൺസൂർ അലി എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചുമൂടുകയായിരുന്നു. കാമുകൻ ബിരു, മൺസൂറിന്റെ ഭാര്യ രേഷ്മ ബീഗം, സഹായി പ്രായപൂർത്തിയാകാത്ത കുട്ടിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. പുതുവർഷത്തലേന്ന് രാത്രി കുടുംബവഴക്കിനെ തുടർന്ന് ആറാട്ടുപുഴ പട്ടം പള്ളത്ത് ചേരിപറമ്പിൽ ശിവദാസൻ, ഭാര്യ സുധ എന്നിവരെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അതിന് പിന്നാലെയാണ് ശ്രിദ്യയുടെ കൊലപാതകവുമുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |