തൃശൂർ: കൊവിഡ് വകഭേദങ്ങളായ ഡെൽറ്റ, ഒമിക്രോൺ എന്നിവ ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധപ്രവർത്തനം ശക്തപ്പെടുത്തുന്നതിനായി കിലയുടെ നേതൃത്വത്തിൽ നടത്തിയ പരിശീലത്തിൽ പങ്കെടുത്തത് 17,554 പേർ. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത്. 4186 പേർ ഗൂഗിൾ പേജിൽ രജിസ്റ്റർ ചെയ്തപ്പോൾ കോഴിക്കോട് നിന്ന് 2029 പേർ പങ്കെടുത്തു.
ഏറ്റവും കുറവ് വയനാട് ജില്ലയിൽ നിന്നാണ്, 245 പേർ. ആരോഗ്യ മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയിൽ നിന്ന് 278 പേരാണ് ഓൺലൈൻ പരിശീനത്തിൽ പങ്കെടുത്തത്. അതേസമയം കിലയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെ 57,000 പേർ പങ്കെടുത്തു. ആർ.ആർ.ടികൾ, വാർഡ് മോണിറ്ററിംഗ് സമിതി, വാർഡ് ആരോഗ്യ ശുചിത്വ പോഷണ സമിതി എന്നിവർക്കാണ് ഓൺലൈൺ പരിശീലനം നൽകിയത്. സന്നദ്ധ പ്രവർത്തനത്തിന് കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർ 3,75,512 ആണ്.
തദ്ദേശ സ്വയം ഭരണ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, കില, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശീലനം. കൊവിഡിന്റെ ഒന്നാം തരംഗത്തിന്റെ അവസാന ഘട്ടത്തിൽ ആർ.ആർ.ടികൾ രൂപം നൽകി വാർഡ്തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞ് പ്രതിദിന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായതോടെ ആർ.ആർ.ടികളുടെ പ്രവർത്തനം നിലച്ചു. വീടുകളിലെ രോഗികളുടെ എണ്ണം കൂടിത്തുടങ്ങിയതോടെയാണ് സഹായം നൽകുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും ആർ.ആർ.ടികളെ സജ്ജമാക്കുന്നതിന് പരിശീലനം നൽകിയത്.
ശിശുക്ഷേമ വികസന വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ .എൻ. കോബ്രാങ്ങഡെ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. കെ.ജെ. റീന, ഡോ. ദിവ്യ വി.എസ്, ടി.എ. രാജു, ശ്രീലത, ശ്രീജിത്ത്, നിതീഷ്, ഷഹർബാനത്ത്, നിഖിത, ഡോ. ജോയ് ഇളമൺ എന്നിവർ ക്ലാസെടുത്തു.
ആലപ്പുഴ - 898
ഇടുക്കി - 857
ഏറണാകുളം - 1,361
കണ്ണൂർ - 1,588
കാസർകോട് - 548
കൊല്ലം - 1,198
കോട്ടയം - 754
കോഴിക്കോട് - 2,029
തിരുവനന്തപുരം - 1,269
തൃശൂർ - 1,477
പത്തനംതിട്ട - 278
പാലക്കാട് - 850
മലപ്പുറം - 4,186
വയനാട് - 245
ആകെ - 17,554
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |