SignIn
Kerala Kaumudi Online
Thursday, 19 September 2024 7.22 PM IST

കുന്നംകുളത്തും നെടുമ്പനയിലും കാർബൺ ആധിക്യമെന്ന് പഠനം

Increase Font Size Decrease Font Size Print Page
nedumbana

തൃശൂർ: കുന്നംകുളം നഗരസഭയിൽ 15,080.38 ടണ്ണും കൊല്ലത്തെ നെടുമ്പന പഞ്ചായത്തിൽ 26,589.43 ടണ്ണും കാർബൺ ആധിക്യമുണ്ടെന്ന് പഠനം. കാർഷിക സർവകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിന്റേതാണ് പഠനം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പഠനം. വന നശീകരണം, വ്യവസായം, വാഹനങ്ങൾ, വൈദ്യുതിതാപ ഉത്പാദനം, ഭൂവിനിയോഗരീതികൾ എന്നിവയാണ് കാർബൺ പുറന്തള്ളലിന് കാരണമാകുന്നത്. പ്രളയം ഉൾപ്പെടെ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്ന ആഗോളതാപനത്തിന്റെ പ്രധാന കാരണം കാർബൺ അനുബന്ധ ഉത്പന്നങ്ങളുടെ ആധിക്യമാണ്. സമാനപഠനങ്ങൾ വ്യാപകമാക്കിയാലേ പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാനാകൂ. സംസ്ഥാനത്ത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിലും കാലവർഷം വൈകുന്നതിലും അന്തരീക്ഷത്തിലെ ചൂട് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കാർബൺ, മീഥേൻ, നൈട്രസ് ഓക്‌സൈഡ്, ജലനീരാവി തുടങ്ങിയവ ചൂടിനെ തടഞ്ഞു നിറുത്തുന്നതാണ് കാരണം. 2021ലെ ആഗോള ശരാശരി താപനില 1850-1900 കാലത്തേക്കാൾ 1.09 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. ഇതുമൂലം 10 ലക്ഷം ജീവജാലങ്ങൾ വംശനാശ ഭീഷണിയിലാണെന്ന് ഇന്റർനാഷണൽ സയന്റിഫിക് പോളിസി ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് ഇക്കോ സിസ്റ്റം സർവീസസ് (ഐ.പി.ബി.ഇ.എസ്) വെളിപ്പെടുത്തുന്നു.

ഫലം

വരൾച്ച, ജലക്ഷാമം, വെള്ളപ്പൊക്കം, കാട്ടുതീ, ചുഴലിക്കാറ്റ്, സമുദ്രനിരപ്പ് ഉയരൽ, ധ്രുവപ്രദേശങ്ങളിൽ മഞ്ഞുരുകൽ, ജീവജാലങ്ങളുടെ നാശം

നിയന്ത്രിക്കാൻ

മരം നടുക, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക, സൗരോർജ്ജം ഉപയോഗിക്കുക, വിറകിന് പകരം പാചകവാതകവും പ്രഷർ കുക്കറും ഉപയോഗിക്കുക, സൈക്കിൾ ഉപയോഗിക്കുക

സർക്കാർ പദ്ധതി

ആദിവാസികൾ, തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, സർക്കാർ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വനവിസ്തൃതി കൂട്ടാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. വനത്തിന് പുറത്തും വൃക്ഷാവരണം ഉണ്ടാക്കും. സ്വകാര്യഭൂമിയിൽ വൃക്ഷം നടുന്നത് പ്രോത്സാഹിപ്പിക്കും.

കാർബൺ ആധിക്യം (ടണ്ണിൽ)

കുന്നംകുളത്ത്

പുറന്തള്ളുന്നത് 50,278.70

മരങ്ങൾ വലിച്ചെടുക്കുന്നത് 35,198.32

ആധിക്യം 15,080.38

നെടുമ്പനയിൽ

പുറന്തള്ളുന്നത് 85,858.38

മരങ്ങൾ വലിച്ചെടുക്കുന്നത് 59,268.95

ആധിക്യം 26,589.43

2030ൽ കാർബൺ ന്യൂട്രലാവാൻ നടേണ്ട തൈകൾ

കുന്നംകുളം 38 ലക്ഷം

നെടുമ്പന 66 ലക്ഷം

കണക്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്ത് കാർബൺ അളവ് പൂജ്യമാക്കണം. കാർഷിക സർവകലാശാലയും കൃഷിവകുപ്പും ഇതിനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

- ഡോ.പി.ഒ.നമീർ

ഡീൻ, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളേജ്

കാർഷിക സർവകലാശാല

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, CARBON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.