തൃശൂർ: പുത്തൂർ കായൽ നവീകരണം 'മാനസസരോവര'വുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ ഏകോപിപ്പിച്ച് ഈമാസം 27ന് മുൻപായി റിപ്പോർട്ട് സമർപ്പിക്കണം. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് വിദഗ്ദ്ധരാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
കായൽ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. വിശദമായ പ്രോജക്ട് റിപ്പോർട്ടിന് മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അവരുടെ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച ഡി.പി.ആർ തയ്യാറായതിന് ശേഷം റവന്യൂമന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ പരോഗതി വിലയിരുത്തും.
ജില്ലയുടെ സംയോജിത പദ്ധതിയിൽ ഉൾപ്പെടുത്തി മാനസസരോവരം പുത്തൂർ കായൽ നവീകരണ പദ്ധതി നടപ്പിലാക്കാൻ ജില്ലാ ആസൂത്രണ സമിതി തീരുമാനമെടുത്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികൾ വിവിധ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു.
അവലോകന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി. സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പുത്തൂർ കായൽ നവീകരണം
പുത്തൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കർ വിസ്തൃതിയിലുള്ള പരമ്പരാഗത ജലാശയമാണ് പുത്തൂർ കായൽ. കായലിന്റെ സംരക്ഷണത്തിനും നവീകരണത്തിനുമായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. കായലിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിറുത്തി പരിസ്ഥിതി സൗഹൃദ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു ഇക്കോ ടൂറിസം സ്‌പോട്ട് എന്ന നിലയിൽ വികസിപ്പിക്കുകയും തണ്ണീർത്തട ജൈവകാർഷിക സാദ്ധ്യതകൾ കണ്ടെത്തുകയും ചുറ്റുമുള്ള കൃഷിഭൂമി സംരക്ഷിക്കുകയുമാണ് ലക്ഷ്യം.
നവീകരണ ഫണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |